2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ജൂത പുരോഹിതന്റെ വരവ് എന്തിന് ?






                                      ജൂത പുരോഹിതന്‍െറ വരവില്‍ ദുരൂഹത




കൊച്ചി: ജൂത പുരോഹിതന്‍ സല്‍മാന്‍ ഷെനോയിയും ഭാര്യ ഷെബാ ഷെനോയിയും വിസാ ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ തങ്ങിയത് ഗൂഢ ലക്ഷ്യങ്ങളോടെയെന്ന് സൂചന. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ഇസ്രായേലുകാരുടെ ഇടത്താവളമാക്കി മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ് ഇരുവരും നടത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിവിധ കാലയളവിലായി നാലുവര്‍ഷത്തോളം അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന ഇവരെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തേ വിവരം ലഭിച്ചെങ്കിലും നടപടിയൊന്നും എടുത്തില്ളെന്ന ഞെട്ടിക്കുന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ നിന്നുള്ള ചിലര്‍ ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നി പൊലീസിന് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് ഇരുവരോടും രാജ്യം വിട്ടുപോകണമെന്ന ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് യഥാസമയം നടപ്പാക്കുന്നതിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തി. ഇതുസംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസ് മടിക്കുന്നതും കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നു. സര്‍ക്കാറിന്‍െറ പ്രത്യേക മേല്‍നോട്ടങ്ങളില്ലാത്ത മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ നിയന്ത്രണം ഇയാള്‍ ഏറ്റെടുത്തതായും വ്യക്തമായിട്ടുണ്ട്.
വിനോദ സഞ്ചാരകേന്ദ്രമായതിനാല്‍ അധികാരികളുടെ ശ്രദ്ധ പതിയാതെ ജൂതന്മാരുടെ ഇടത്താവളമാക്കി പള്ളിയെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയാണ് ഷെനോയി ഓരോ നീക്കവും നടത്തിയത്. വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്ന ഷെനോയിക്ക് തദ്ദേശീയരായ ചിലരുടെ സഹായം ലഭിച്ചിരുന്നതായ സൂചനകളുമുണ്ട്. ജൂതപ്പള്ളി സന്ദര്‍ശിക്കാന്‍ നിരവധി ഇസ്രായേലികള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എത്തിയിരുന്നുവെന്നത് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഷെനോയിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംശയാസ്പദമാവുകയാണ്.
ഫോര്‍ട്ടുകൊച്ചി മേഖലയില്‍ പ്രതിമാസം 50,000 രൂപ വാടക നല്‍കിയെടുത്ത വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഇവിടെ അപരിചിതര്‍ പതിവ് സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയതിനത്തെുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും രാജ്യം വിട്ടുപോകണമെന്ന് ജില്ലാ കലക്ടറെക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതും. ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നാടുകടത്താന്‍ തയാറാകാതിരുന്ന പൊലീസ് നിയമപരമായ മാര്‍ഗങ്ങളിലൂടെ ഇവിടെ കഴിയാന്‍ അവസരമൊരുക്കിയെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ദല്‍ഹിയില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ഫോര്‍ട്ടുകൊച്ചിയും രഹസ്യാന്വേഷണ വിഭാഗം പ്രത്യേക നിരീക്ഷണ കേന്ദ്രമാക്കിയതോടെ വരും ദിവസങ്ങളില്‍ ജൂത മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
കൊച്ചിയില്‍ ഇപ്പോള്‍ ഏഴ് ജൂതന്മാരാണ് അവശേഷിക്കുന്നത്. നിലവില്‍ ജൂതപ്പള്ളി ഭരിക്കുന്നത് ഏഴംഗ ജൂത സമിതിയാണ്്. ദൈനംദിന മത കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെ പുരോഹിതരില്ലാത്ത അവസരം മുതലെടുത്താണ് സല്‍മാന്‍ കൊച്ചിയില്‍ സ്ഥിര താമസമാക്കിയതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന. പള്ളിയിലെ പുരോഹിതനായി ഇയാള്‍ സ്വയം ചുമതലയേല്‍ക്കുകയായിരുന്നത്രേ. പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത ഇയാള്‍ പലപ്പോഴും പള്ളി കേന്ദ്രീകരിച്ച് രഹസ്യ യോഗങ്ങളും നടത്തി.
പള്ളിയിലത്തെുന്ന വിദേശികളുമായി നടത്തുന്ന രഹസ്യ കൂടിക്കാഴ്ചകളും അന്തര്‍ദേശീയ ബന്ധങ്ങളുമെല്ലാം നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടും ആദ്യമൊന്നും പൊലീസ് അന്വേഷിക്കാന്‍ തയാറായില്ല.
ഇസ്രായേല്‍ കേന്ദ്രമായ അന്തര്‍ദേശീയ സംഘടനയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ കൊച്ചിയിലത്തെിയതെന്നാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഭാര്യ ഷെബായുടെ പ്രവര്‍ത്തനങ്ങളിലും ദുരൂഹതയുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചിട്ടില്ല. ഭാരിച്ച തുക വാടക നല്‍കി വീട് എടുത്ത് താമസം തുടങ്ങിയിട്ടും ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടത്തൊന്‍ രഹസ്യാന്വേഷണ വിഭാഗം തയാറായില്ളെന്നാണ് പ്രധാന ആരോപണം.
ഇസ്രായേലില്‍ നിന്നുള്ളവര്‍ ജൂതപ്പള്ളിയില്‍ എത്തിയാണ് മടങ്ങുന്നത്. ഇസ്രായേലി വെബ് പോര്‍ട്ടലില്‍ സല്‍മാന്‍ നല്‍കിയ അഭിമുഖവും ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. മുംബൈ സ്ഫോടന കാലത്ത് ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നെങ്കിലും ഇതേക്കുറിച്ചൊന്നും അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം തയാറായിട്ടില്ല.
മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുംബൈ നഗരത്തിലെ ചഞ്ചാദ് ലുബാവിക് സെന്‍ററിന്‍െറ കൊച്ചിയിലുള്ള ഓഫിസിലാണ് താമസിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് പൊലീസ് തയാറായിട്ടില്ല. മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അജ്മല്‍ കസബിന് ചഞ്ചാദ് ലുബാവിക് സെന്‍ററുമായി ബന്ധമുണ്ടെന്ന് നേരത്തേ കണ്ടത്തെിയെങ്കിലും സല്‍മാന്‍െറ കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇനിയും മറച്ചുവെക്കുകയാണ്. മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയിലെ ഓഫിസില്‍ ഇയാള്‍ എന്തിന് താമസിക്കുന്നെന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് മറുപടിയില്ല. ഫോര്‍ട്ടുകൊച്ചിയിലും സമീപ മേഖലകളിലുമെല്ലാം സൈക്കിളിലും ഓട്ടോയിലും ഇയാള്‍ സഞ്ചരിക്കുന്നതിന്‍െറ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"