ജനമുന്നേറ്റ റാലിയും പൊതുസമ്മേളനവും നേരില്‍ കാണാന്‍ ഇവിടെ ക്ലിക്കുക
2013, മേയ് 29, ബുധനാഴ്ച
ജനമുന്നേറ്റ റാലിയും പൊതുസമ്മേളനവും
ജനമുന്നേറ്റ റാലിയും പൊതുസമ്മേളനവും നേരില്‍ കാണാന്‍ ഇവിടെ ക്ലിക്കുക
2013, മേയ് 28, ചൊവ്വാഴ്ച
ഈച്ചരവാര്യരെ പോലെ ഇവരുടെ പിതാവ് കാത്തിരിക്കുന്നു
യു.എ.പി.എ. ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 1
ഈരാറ്റുപേട്ട മറ്റയ്ക്കാട് പി എസ് അബ്ദുല്‍കരീമെന്ന റിട്ട. അധ്യാപകന്റെ രണ്ടു മക്കളെ മാത്രമല്ല, ഒരു കുടുംബത്തിന്റെയും നാ ടിന്റെയും പ്രതീക്ഷകളെ മുഴുവുമാണ് യു.എ.പി.എ. തടവിലാക്കിയത്. തെക്കന്‍കേരളത്തിലെ പൊന്നാനീ എന്നറിയപ്പെടുന്ന ഈരാറ്റുപേട്ട പഞ്ചായത്തില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങി വിജയിച്ചവരാണ് കരീമിന്റെ അഞ്ചു മക്കളും. പുത്രസൌഭാഗ്യത്താല്‍ അുഗ്രഹിക്കപ്പെട്ടവന്നൊയിരുന്നു ഒരുകാലത്ത് നാട്ടുകാരും അയല്‍ക്കാരും കരീമിനെക്കുറിച്ച് അടക്കം പറഞ്ഞിരുന്നത്. പഠനത്തിലെ മിടുക്കിനോപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും മക്കള്‍ സജീവമാകുന്നതുകണ്ട് കരീം ഏറെ സന്തോഷിച്ചു. നിരോധിക്കുന്നതിനുമുമ്പ് നാട്ടിലെ നിരവധി ചെറുപ്പക്കാരെപ്പോലെ സിമി പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തന്റെ മക്കളുമുണ്ടന്നറിഞ്ഞപ്പോള്‍ അതിലഭിമാനമായിരുന്നു കരീമിന്നു. നാട്ടില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളിലും ധാര്‍മിക അച്ചടക്കത്തോടെ ജീവിക്കുന്നതിലും നാട്ടുകാരും കുടുംബക്കാരും അവരെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നതു കരീം തല ഉയര്‍ത്തിനിന്ന് ആസ്വദിച്ചു.
പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ മക്കളെയോര്‍ത്ത് തീ തിന്നുകയാണിപ്പോള്‍ ഈ പിതാവ്. 2008 മാര്‍ച്ച് 26നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നു മൂത്തമകന്‍ ശിബ്ലിയെയും മൂന്നാമത്തെ മകന്‍ ശാദുലിയെയും അറസ്റ് ചെയ്ത് യു.എ.പി.എ. ചുമത്തി. നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തു എന്നതായിരുന്നു അറസ്റ് ചെയ്യപ്പെടുമ്പോള്‍ പോലിസ് പറഞ്ഞ കാരണം. തുടര്‍ന്ന് രാജ്യത്തു നടന്ന പല ഭീകരപ്രവര്‍ത്തനങ്ങളിലും സ്ഫോടനങ്ങളിലും പങ്കാളികളാണെന്നാരോപിച്ച് ജാമ്യം നല്‍കാതെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടുകയാണ് ഭരണകൂടം ഇവരെ.
സ്ഥലം വിറ്റും ബാങ്കില്‍നിന്നു ലോണെടുത്തുമാണ് അഞ്ചു മക്കളെയും കരീം പഠിപ്പിച്ചത്. മൂത്തമകന്‍ ശിബ്ലിയും രണ്ടാമന്‍ ഫസ്ലിയും കംപ്യൂട്ടര്‍ ആന്റ് ഹാര്‍ഡ് വെയറില്‍ ഡിസ്റിങ്ഷനോടെ ഡിപ്ളോമ പാസായി. ശാദുലിയും മകള്‍ ഫൌസിയും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിസ്റ്റിങ്ഷനോടെ തന്നെ ബിരുദം കരസ്ഥമാക്കി. ശിബ്ലി പഠനശേഷം തിരുവന്തപുരത്തും ബാംഗ്ളൂരിലും പിന്നീട് മുംബൈയിലും കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റാ എലക്സിയില്‍ ജോലിചെയ്തു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ കംപ്യൂട്ടര്‍ സാങ്കേതിക വിജ്ഞാരംഗത്തെ വിദഗ്ധനന്നു പേരെടുത്തു. നല്ല ശമ്പളത്തോടെ ഈ കമ്പനിയില്‍ ജോലിചെയ്യുമ്പോഴാണ് മുന്‍ സിമിയെന്ന യക്ഷിക്കഥയുമായി മാധ്യമങ്ങളും പോലിസും ഈ യുവ എന്‍ജിനിയറുടെ ജീവിതം വേട്ടയാടാന്‍ തുടങ്ങിയത്.
അവസാനം മുംബൈയില്‍ ജോലിചെയ്യുന്ന സമയത്താണ് 2006 ജൂലൈ 11നു മുംബൈയില്‍ സിറ്റി സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ട്രെയിന്‍ സ്ഫോടനപരമ്പര ഉണ്ടാവുന്നത്. മലേഗാവ് സ്ഫോടനത്തെ തുടര്‍ന്ന് അവിടെനിന്നു നിരവധി നിരപരാധികളെ മഹാരാഷ്ട്രാ എ.ടി.എസ്. അറസ്റ്റ് ചെയ്തതുപോലെ മുംബൈ സ്ഫോടനത്തെ തുടര്‍ന്നും ധാരാളം മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്തു. അവരൊക്കെയും മുന്‍ സിമി പ്രവര്‍ത്തകരായിരുന്നു. അവരിലാരുടെയോ കൈവശം ശിബ്ലിയുടെ ഫോണ്‍ നമ്പര്‍ കണ്ടുവെന്നതാണ് ശിബ്ലിയുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്യാനുള്ള പ്രാഥമിക കാരണം. തുടര്‍ന്ന് നാട്ടില്‍നിന്നു മാറിനിന്ന ശിബ്ലി സ്വകാര്യ ആവശ്യത്തിനായി 2008 മാര്‍ച്ചില്‍ ഇന്‍ഡോറിലേക്കു പോവുമ്പോഴാണ് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. ജ്യേഷ്ഠനെ തിരക്കി പോയതായിരുന്നു അുജന്‍ ശാദുലി. ശാദുലിയെയും നിരോധിത സംഘടനാപ്രവര്‍ത്തനത്തിനായി യോഗം ചേര്‍ന്നുവെന്ന പേരില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം നടന്ന ഏതാണ്ട് 39 സ്ഫോടനങ്ങളിലാണ് ഇവരെ ഇപ്പോള്‍ പ്രതികളാക്കിയത്. ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ഇവരുടെമേല്‍ പുതിയൊരു കുറ്റംകൂടി ഗുജറാത്ത് പോലിസ് ചുമത്തിയിരിക്കുന്നു. ജയിലില്‍ കിടങ്ങുകുഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവത്രേ. അതീവ സുരക്ഷയുള്ള ജയിലില്‍ കൂര്‍പ്പിച്ച പാത്രങ്ങളും മരക്കഷണങ്ങളും ഉപയോഗിച്ച് മീറ്ററുകളോളം നീളത്തില്‍ തുരങ്കം നിര്‍മിച്ചുവെന്നതിന്റെ വിശ്വാസ്യതയെ ബന്ധുക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്. പോലിസ് ഇവര്‍ക്കുമേല്‍ ആരോപിക്കുന്ന എല്ലാ സ്ഫോടനങ്ങളുടെയും സ്വഭാവം ഒന്ന്, സാക്ഷികള്‍ ഒന്ന്, പ്രതികള്‍ ഒന്ന്. സബര്‍മതി ജയിലില്‍ തന്നെയാണ് കോടതിയുമുള്ളത്. 1700ഓളംപേരാണ് സാക്ഷികളായി അന്യേഷണോദ്യോഗസ്ഥര്‍ ചൂണ്ടുക്കാണിക്കുന്നത്. സാക്ഷിവിസ്താരം നടന്നുകൊണ്ടിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 60 പേരെ മാത്രമാണ് കോടതി വിസ്തരിച്ചത്.
ഈ രീതി തുടര്‍ന്നാല്‍ ഇവരുടെ കേസിന്റെ പ്രാഥമിക സംഗതികള്‍ തീരുമ്പോള്‍ തന്നെ വര്‍ഷങ്ങളെടുക്കും. ശിബ്ലിക്കിപ്പോള്‍ 35 വയസ്സ് പൂര്‍ത്തിയായി. ശാദുലിക്ക് 30ഉം. ജീവിതകാലം മുഴുവന്‍ ഈ ചെറുപ്പക്കാരെ ജയിലില്‍ തള്ളുന്നതിനുള്ള ശ്രമങ്ങളാണു ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
ജയിലില്‍ കഴിയുന്ന ഈ ചെറുപ്പക്കാരെ കുറിച്ചുള്ള വേദനയില്‍ ഒരു കുടുംബം മുഴുവന്‍ തീ തിന്നുമ്പോള്‍ സ്വന്തം ഭാവനയ്ക്കുനുസരിച്ച് വര്‍ണഫീച്ചറുകള്‍ എഴുതി വായനക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിലായിരുന്നു മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും താല്‍പ്പര്യം. അതിലേറ്റവും തന്നെ വേദിപ്പിച്ചത് നാട്ടുകാരായ പ്രാദേശിക ലേഖകന്‍ കേരളകൌമുദിയില്‍ എഴുതിയ വാര്‍ത്തയായിരുന്നുവെന്ന് കരീം പറയുന്നു. ജോലി ഉണ്ടായിരുന്ന കാലത്ത് ശിബ്ലി തുടങ്ങിവച്ച വീടുപണി ജോലി നഷ്ടപ്പെട്ടതോടെ മുടങ്ങിനില്‍ക്കുന്ന സമയത്താണ് "ശിബ്ലി ഹെലികോപ്റ്റര്‍ ഇറക്കാന്‍ സൌകര്യത്തിലുള്ള കൊട്ടാരം പണിയുന്നുവെന്ന്'' നാട്ടുകാരന്‍ വാര്‍ത്തയെഴുതിയത്.
മക്കളുടെ ജയില്‍വാസം പേരക്കുട്ടികളെപ്പോലും മാനസികമായി തളര്‍ത്തിയെന്ന് കരീം വേദനയോടെ പറയുന്നു. ശിബ്ലിയുടെ രണ്ടാമത്തെ മകന്‍ അബ്ദുല്ലാ അസ്സാമിന് 10 വയസ്സാവുന്നു. ഇപ്പോഴും മൂന്നാം ക്ളാസ്സില്‍ എത്തിയിട്ടേയുള്ളൂ. അബ്ദുല്ല ഒന്നാം ക്ളാസില്‍ പഠിക്കുന്ന കാലത്താണ് വാപ്പിച്ചിയെ അറസ്റ് ചെയ്തു ജയിലില്‍ ഇടുന്നത്. പതിവുപോലെ സ്കൂളില്‍ പോയ അബ്ദുല്ലയ്ക്ക് ഒരു ദുരുഭവമുണ്ടായി. ഒരു സഹപാഠി എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ക്ളാസ് ടീച്ചറോടു പറഞ്ഞു. "ടീച്ചറെ, ഇവന്റെ ബാപ്പ ജയിലിലാണ്'' ഉമ്മയോട് ഉണ്ടായിരുന്നതിക്കോള്‍ അടുപ്പം ബാപ്പയോടുണ്ടായിരുന്ന അബ്ദുല്ലയുടെ പഠനം ഇന്നും ശരിയായിട്ടില്ല.
ഈരാറ്റുപേട്ട കാരക്കാട് സ്കൂളില്‍ നീണ്ട 29 വര്‍ഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച സ്ഹിധിയും സഹപ്രവര്‍ത്തകര്‍ക്കു മാതൃകായോഗ്യുമായ ഈ അധ്യാപകണ്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു പിരിഞ്ഞശേഷം ഓര്‍ക്കാനുള്ളത് ദുരന്തങ്ങള്‍ മാത്രം. പോലിസ് പിടിച്ചുകൊണ്ടുപോയ മകന്‍ രാജന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്ന പ്രഫ. ഈച്ചരവാര്യരെപ്പോലെ എന്നെങ്കിലും കേസുകളൊക്കെ തീര്‍ന്നു മക്കള്‍ മടങ്ങിവരുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ അധ്യാപകന്‍. മക്കളെ കാണാനായി മാസത്തിലൊരു തവണയെങ്കിലും സബര്‍മതി ജയിലിലേക്കു പോവും. 20 മിനിറ്റുമാത്രമാണ് അവരോടു സംസാരിക്കാന്‍ അവസരം ലഭിക്കുക. പറയാന്‍ കരുതിവച്ചതൊന്നും പറഞ്ഞുതീരാതെ എന്നും മടങ്ങിവരാനാണ് കരീമിന്റെ വിധി. മക്കളുടെ മടങ്ങിവരവും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരായ കരീം സാര്‍.
തീരുന്നില്ല,കാത്തിരിക്കുക
2013, മേയ് 18, ശനിയാഴ്‌ച
നാറാത്ത് നാടകം
പൌരാവലിയെ ഭരണകൂടത്തിന്‍റെ താല്‍പര്യത്തിനനുസരിച്ച് എങ്ങനെ വളച്ചെടുക്കാമെന്ന് ഇറ്റാലിയന്‍ ചരിത്രകാരും നയതന്ത്രജ്ഞുമായ മാക്കിവല്ലി ഭരണാധികാരികളെ പഠിപ്പിക്കുന്നതാണു മേല്‍ സൂചിപ്പിച്ചത്. ചതിപ്രയോഗങ്ങള്‍ക്കും വഞ്ചനയ്ക്കും ലോകചരിത്രത്തില്‍ ഏറെ കുപ്രസിദ്ധി നേടിയ മാക്കിവല്ലിയുടെയും കൌടില്യന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തന്നെയാണു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഭരണാധികാരികളും പിന്‍പറ്റുന്നതെന്നു വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ മാസം 23ന്നു കണ്ണൂരിലെ നാറാത്തു നടന്ന പോലിസ്നാടകം. നമ്മുടെ പോലിസിന്റെ വിദഗ്ധാന്യേഷണങ്ങളെക്കുറിച്ചു പ്രചരിക്കുന്ന ധാരാളം കഥകളുണ്ട്. അവയിലൊന്ന് ഇങ്ങനെ:
ഊണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാരെ ഒരാള്‍ വന്നു വിളിച്ചുണര്‍ത്തുന്നു. "എന്താണു കാര്യം?'' "നിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി ഞാനാരാണെന്നു ചോദിക്കുന്നു, നിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്‍ താന്‍ പോലിസുകാരാണെന്നും ഇന്‍സ്പെക്ടര്‍ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്‍ വാഹനത്തിലിരിക്കുന്ന ഇന്‍സ്പെക്ടറെ സമീപിച്ച വീട്ടുകാരോട് ഇവിടെ എവിടെയാണു വാളിന്നു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്‍സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്‍ ചിരിച്ചത് ഇന്‍സ്പെക്ടറെ പ്രകോപിതനാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശൂന്യമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് നിങ്ങളെങ്കിലും ഒന്നാലോചിക്കണ്ടേ, വാളിന്നു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്‍ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്‍ ഖത്തീബ് ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള ആ പുരയിടത്തില്‍ വ്യാപാരികള്‍ അവരുടെ ചണ്ടികള്‍ കത്തിക്കുന്ന, അപ്പോഴും പുകയുന്ന ചാരക്കൂരയില്‍ ഒരു വടിയിട്ടു രണ്ടുവട്ടം ഇളക്കിനോക്കി. വാളിന്റെ ചാരം ശേഷിച്ചിരിപ്പില്ലെന്നുറപ്പാക്കി ഇന്‍സ്പെക്ടറും സഹായിയും മടങ്ങിപ്പോയി. കഴിഞ്ഞ ഏതാനും കാലമായി കേരളത്തിലും ഇന്ത്യയില്‍ പലയിടത്തും പതിവായി നടക്കുന്ന 'ഇരപിടിത്തത്തി'ന്റെ ഒരു രീതിയാണ് ഇത്.
"ആരോഗ്യമുള്ള ജനത; ആരോഗ്യമുള്ള രാഷ്ട്രം'' എന്ന പേരില്‍ വര്‍ഷംതോറും പോപുലര്‍ ഫ്രണ്ട് നടത്തിവരുന്ന കാംപയിനോടനുബന്ധിച്ചുള്ള യോഗാ പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തിയ 21 പേരെ അറസ്റ്ചെയ്തു പൊതുസമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുകയും അതു മുഖേനെ സാമുദായികസ്പര്‍ധ വളര്‍ത്തുകയും ചെയ്യുന്ന വര്‍ഗീയതാല്‍പ്പര്യങ്ങളുള്ള ചില പോലിസ്-മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ശ്രമങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത് ഈ കഥയാണ്. മാധ്യമസ്വാതന്ത്യവും മാധ്യമനിഷ്പക്ഷതയും നാള്‍ക്കുനാള്‍ പറഞ്ഞുനടക്കുന്ന മലയാളത്തിലെ പത്രമുതലാളിമാരാണു പോലിസും രഹഷ്യാനേഷണവിഭാഗങ്ങളും തയ്യാറാക്കിക്കൊടുക്കുന്ന കഥകള്‍ അപ്പടി വിളമ്പി ജനങ്ങളെ ഭയപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. "അച്ചടിയന്ത്രങ്ങളും പത്രസ്ഥാപനങ്ങളും ആരുടെ ഉടമസ്ഥതയിലാണോ, അവരുടെ താല്‍പ്പര്യമാണു പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്'' ലോക കമ്മ്യൂണിസ്റ്റ് ആചാര്യനും വിപ്ളവകാരിയുമായ ലിനെന്‍ പറഞ്ഞിട്ടുണ്ട്. അതിനെ അന്വര്‍ഥമാക്കുന്നതായിരുന്നു സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ നാറാത്ത് സംഭവത്തെത്തുടര്‍ന്നു വന്ന ഓരോ കഥയും.
നാറാത്തെ ജസാന്ദ്രതയേറിയ പ്രദേശത്തു നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പോലിസ് കുതിച്ചെത്തി 21 പേരോടും സ്റ്റേഷന്‍ വരെ വരണമെന്ന് ആവശ്യപ്പെടുന്നു. പോലിസിന്റെ രണ്ടാംവരവിലാണു കെട്ടിടം നില്‍ക്കുന്ന പറമ്പില്‍നിന്നു തുരുമ്പിച്ച ഒരു വാളും രണ്ടു നാടന്‍ബോംബുകളും പോലിസിന്നു ലഭിക്കുന്നത്.തുടര്‍ന്നു സംസ്ഥാത്തെ എല്ലാ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫിസുകളും പോലിസ് റെയ്ഡ് ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രീയപ്പാര്‍ട്ടിയായ എസ്.ഡി.പി.ഐയിലേക്കുള്ള ജനങ്ങളുടെ വരവു തടയുക കൂടിയായിരുന്നു ഈ അവസരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡ് ചെയ്യുകവഴിയുള്ള ഉദ്ദേശ്യം. പോപുലര്‍ ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്യാനെത്തിയ പോലിസുകാരെ ഓട്ടോറിക്ഷയില്‍ ആയുധങ്ങളുമായി കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ പെരുമാറിയതും ഇതേ കണ്ണൂരില്‍ത്തന്നെയായിരുന്നു.
ആരെയും മണ്ടന്മാരാക്കുന്ന കഥകളാണു സാഹസിക അന്യേഷണ റിപോര്‍ട്ടുകളായി ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നാറാത്ത് സംഭവത്തെക്കുറിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ജന്മഭൂമിയിലും സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിലും വരുന്ന കഥകള്‍ സമാ സ്വഭാവമുള്ളതായിരുന്നു. ജന്മഭൂമി എഴുതിപ്പിടിപ്പിച്ചതു സംഭവസ്ഥലത്തുനിന്നു രാത്രികാലങ്ങളില്‍ മാത്രം ഉപയോഗിക്കാനാവുന്ന എമര്‍ജന്‍സി ലൈറ്റ് കിട്ടി, വിദേശരാജ്യങ്ങളില്‍നിന്നു നിരവധി കോളുകള്‍ പ്രതികളുടെ മൊബൈലിലേക്കു വരുന്നു തുടങ്ങിയവയായിരുന്നു.
പിടിക്കപ്പെട്ടവരില്‍ പലരുടെയും കുടുംബക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവരാണ്. ആയതിനാല്‍ വിദേശങ്ങളില്‍നിന്നു പലരും വിളിക്കുമെന്നതും സ്വാഭാവികം. മലയാളികളായ പത്രപ്രവര്‍ത്തകരുടെ പൊതുബോധത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഇതിലപ്പുറം എന്തു ഫലിതമാണു വേണ്ടത്! പിടിക്കപ്പെട്ടവരില്‍ പോലിസ് രണ്ടാം പ്രതിയാക്കിയ ഫഹദിന്റെ അക്കൌണ്ടില്‍ 80 ലക്ഷം രൂപയുടെ ഇടപാടു നടത്തി എന്നാണു മറ്റൊരു കണ്ടത്തല്‍. കണ്ണൂരിടുത്തു കുടുക്കിമൊട്ടയില്‍ എന്ന സ്ഥലത്തെ 'ഷറഫിയ ടൂര്‍ ആന്റ് ട്രാവല്‍സി'ന്റെ ഉടമസ്ഥാണ് ഫഹദ്. ഇതിനോടൊപ്പം 'വെസ്റേണ്‍ യൂനിയ'ന്റെ മണി എക്സ്ചേഞ്ചും നടത്തുന്നു. ഹജ്ജ്, ഉംറ സര്‍വീസുകള്‍ നടത്തുന്ന ഷറഫിയ ട്രാവല്‍സില്‍ പലരില്‍നിന്നുമായി ഫഹദ് ബാങ്ക് മുഖേനെ നിയമാനുസൃതം പണമിടപാടു നടത്തിയതിന്റെ മുഴുവന്‍ രേഖകളും അന്യേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ രേഖകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നു സമ്മതിച്ച അന്യേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍തന്നെയാണു മാധ്യമങ്ങളെ വിളിച്ചു പ്രതികള്‍ക്കു ഹവാല ഇടപാടുകള്‍ ഉണ്ടന്നുള്ളതിന്നു തെളിവായി വാര്‍ത്തകള്‍ നല്‍കുന്നത്. കരിയര്‍ ഗൈഡന്‍സ്, വിദ്യാഭ്യാസമേഖലകളില്‍ സജീവപ്രവര്‍ത്തകനായ ഫഹദ് വിവിധ യൂനിവേഴ്സിറ്റികളില്‍ പലര്‍ക്കും അഡ്മിഷന്‍ ലഭ്യമാക്കുന്നതിന്നു സര്‍വീസ് ചാര്‍ജ് വാങ്ങാറുണ്ട് എന്നതും പകല്‍പോലെ വ്യക്തമായതാണ്. അത്തരം ഇടപാടുകള്‍ നടത്തുന്നതുകൊണ്ടു ഫഹദിന്റെ അക്കൌണ്ടില്‍ പണമുണ്ടാവുക സ്വാഭാവികമാണെന്നും വിശദീകരിച്ചുകൊടുത്തിട്ടുണ്ട്.
ആയുധവേട്ട തുടര്‍ക്കഥയായ കണ്ണൂരിലെ ആര്‍.എസ്.എസ്., സി.പി.എം., മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍നിന്നു നൂറുകണക്കിന്നു മാരകായുധങ്ങളും ബോംബുകളും പിടിച്ചെടുത്ത വിവരം കേരളീയര്‍ക്കു സുപരിചിതമാണ്. ക്രൂരമായ രാഷ്ട്രീയപകപോക്കലുകളുടെയും മൃഗീയമായ കൊലപാതകങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയുടെ ചരിത്രത്തില്‍ ഇന്നുവരേക്കും ഒരൊറ്റ ക്രിമിനല്‍ കേസിലെയും പ്രതികളെ യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചിട്ടില്ല.
ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡ്:
നാറാത്തുനിന്നു പിടികൂടിയ പ്രതികള്‍ക്കു അന്താരാഷ്ട്ര ഭീകരവാദ തീവ്രവാദ ബന്ധമുണ്ടാക്കുന്നതിനുള്ള ശ്രമമാണ് അധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളില്‍നിന്ന് ഇറാന്‍ പാസ്പോര്‍ട്ട് പിടിച്ചുവെന്നുള്ള വ്യാജപ്രചാരണത്തിന്നുപിന്നിലുള്ള ലക്ഷ്യവും അതുതന്നെ.
സാധാരണ യു.എ.ഇയില്‍ വിസിറ്റിങ് വിസയ്ക്കു പോവുന്ന ആളുകള്‍ വിസ മാറ്റുന്നതിനായി രാജ്യത്തിന്നു പുറത്തുപോവണമെന്നത് അവിടത്തെ നിയമമാണ്. അതിന്നു ഭീമമായ ചെലവു വരുന്നതിനാല്‍ സാധാരണ അവിടെയെത്തുന്ന ഇന്ത്യക്കാര്‍ ചെയ്യാറുള്ളത് യു.എ.ഇക്ക് തൊട്ടടുത്തായി ഇറാന്‍ നിയന്ത്രണത്തിലുള്ള കിഷ് ദ്വീപിലേക്കു പോവുകയാണ്. അവിടേക്കു പോവാനുള്ള ചെലവു കുറഞ്ഞ ഫ്രീസോണ്‍ പാസാണു പോലിസിന്നു ലഭിച്ചത്. മാത്രവുമല്ല, പിടിക്കപ്പെട്ട ബഷീറിന്റെ അമ്മാവന്‍ സിദ്ദീഖിന്റെ വീട്ടിലുപേക്ഷിച്ചതാണത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഈ ഫ്രീസോണ്‍ പാസില്‍ നാഷനാലിറ്റി ഇന്ത്യയെന്നതും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതാണ് ഇറാന്‍ തിരിച്ചറിയല്‍ കാര്‍ഡായി മാറിയത്!
ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകാരോട് ഈ പാസിന്നുടമ തന്നെ പലപ്രാവശ്യം ഇതു നേരിട്ടു വ്യക്തമാക്കിയതാണ്, ഫ്രീസോണ്‍ പാസ് ലഭിക്കുന്നതിനുള്ള നടപടികളെക്കുറിച്ച്. എന്നിട്ടും ചാനലുകാര്‍ തങ്ങളുടെ ഭാവനയ്ക്കുനുസരിച്ചു വാര്‍ത്തകള്‍ ചമച്ചപ്പോള്‍ ഇനിയും ഇതു ദുരുപയോഗപ്പെടുത്തിയാല്‍ തന്നെ അവഹേളിക്കുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലെന്ന് എഴുതിവച്ച് ആത്മഹത്യചെയ്യുമെന്നു പറഞ്ഞപ്പോഴാണു വാര്‍ത്താപ്രചാരണം ഏഷ്യാനെറ്റ് നിര്‍ത്തിയത്.
നാറാത്ത് സംഭവത്തെ പ്രമാദമായ പല കേസുകളിലേക്കും വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചയാണു നടക്കുന്നത്. ബാംഗ്ളൂര്‍ സ്ഫോടനവുമായും ആന്ധ്രപ്രദേശ് മാവോവാദി പരിശീലനവുമായുമൊക്കെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമായി നടക്കുകയാണ്. കണ്ണൂരില്‍ മുമ്പു പല കേസുകളിലും പ്രതികളായിട്ടുള്ള ആളുകളെ നേരില്‍ക്കണ്ട് മാപ്പുസാക്ഷിയാവാന്‍ പോലിസ് ആവശ്യപ്പെടുന്നു. തങ്ങള്‍ പറഞ്ഞുതരുന്ന പ്രകാരം മൊഴി നല്‍കിയില്ലെങ്കില്‍ ഭീകരവാദക്കേസുകളില്‍ കുടുക്കുമെന്നു വരെ പോലിസിന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായി. മാത്രമല്ല, കേസില്‍ പിടിക്കപ്പെട്ടവര്‍ക്കുതന്നെ പലവിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി മാപ്പുസാക്ഷികളാവാന്‍ നിര്‍ബന്ധിക്കുന്നു. മുസ്ലിം യുവാക്കളെ കുടുക്കുന്നതിന്നു കേരളത്തിന്നു പുറത്തു പറഞ്ഞുകേട്ടിട്ടുള്ള പല കഥകളും നമ്മുടെ നാട്ടിലും പോലിസ് പരീക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണു നാറാത്ത് സംഭവം. ചരിത്രത്തിന്നു വേണ്ടി നിലകൊള്ളുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സാമൂഹികപ്രവര്‍ത്തം ഇടവേളകളില്‍ സുല്ല് പറഞ്ഞു നിര്‍ത്തിവയ്ക്കാന്നും സൌകര്യം കിട്ടുമ്പോള്‍ തുടരാനുമുള്ള വിനോദപ്രവര്‍ത്തനമല്ല. അവര്‍ തങ്ങളുടെ വിചാരവികാരങ്ങളും രക്തകണങ്ങളും വിയര്‍പ്പുതുള്ളികളും ഒരു മഹത്തായ ലക്ഷ്യത്തിന്നുവേണ്ടി നേര്‍ച്ചയാക്കിയവരാണ്. നുണകള്‍ പറഞ്ഞ് ഒരു ആദര്‍ശസമൂഹത്തെ വശംകെടുത്താമെന്നു കരുതുന്നതു മൌഢ്യമാണ്. ആ വഴിയില്‍ കരുതിവയ്ക്കുന്ന കരിനിയമങ്ങളാല്‍ ജനകീയസമരങ്ങളെ പരാജയപ്പെടുത്താമെന്നു കരുതുന്നതു വിഡ്ഢിത്തവും. ഉദ്ബുദ്ധമായ ഒരു സംസ്കാരത്തെയും പുരോഗമനപരമായ രാഷ്ട്രീയത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിചാരവിപ്ളവത്തെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് പടുവിഡ്ഢികളായ ഭരണകര്‍ത്താക്കളുടെ നിറവേറാത്ത സ്വപ്നം മാത്രമാണ്. ചരിത്രത്തിന്നുവേണ്ടി നിലകൊള്ളുന്നവര്‍ക്കാണു വിജയിക്കാനുള്ള അര്‍ഹത. നുണപ്രചാരണങ്ങള്‍ നടത്തിയും പോപുലര്‍ ഫ്രണ്ടിനെ ശിഖണ്ഡിയായി മുന്നില്‍നിര്‍ത്തിയും മുസ്ലിം സമുദായത്തെ ആകമാനം വേട്ടയാടുന്നതിന്റെ മനോവൈകൃതങ്ങളാണ് ഇത്തരം പ്രാദേശികസംഭവങ്ങളിലൂടെ നമുക്കു വായിച്ചെടുക്കാന്‍ കഴിയുന്നത്. ഒരു യുദ്ധത്തില്‍ സത്യമാണ് ആദ്യത്തെ രക്തസാക്ഷി എന്ന ആപ്തവാക്യം എത്ര അ്വര്‍ഥം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)