2012, ജൂൺ 4, തിങ്കളാഴ്‌ച

എനിക്കു മിഥ്യകള്‍ തകര്‍ക്കണമായിരുന്നു

 മുഹമ്മദലി ജിന്നയെ പ്രശംസിച്ചുക്കൊണ്ട് ജിന്ന:ഇന്ത്യ,വിഭജനം,സ്വാതന്ത്ര്യം എന്ന പുസ്തക
മെഴുതി ബി ജെ പിയില്‍നിന്ന് പുറത്തായ ജസ്വന്ത് സിങ് സി എന്‍ എന്‍ - ഐ ബി എന്നിന്നും
കറാച്ചിയിലെ ഡോണ്‍ പത്രത്തിന്നും നല്‍കിയ അഭിമുഖത്തില്‍ നിന്ന്.  

ചോദ്യം:മുഹമ്മദലി ജിന്നയെക്കുറിച്ചു പൊതുവില്‍ നിലവിലുള്ള പിശാചുവല്‍ക്കരണത്തോട് താങ്കള്‍ യോചിക്കുന്നില്ലെന്നാണോ ?
        ഉത്തരം:സംശയം വേണ്ട.എനിക്കതിനോട് യോചിപ്പില്ല.ജിന്നയുടെ വ്യക്തിത്വം ആകര്‍ഷിച്ചി
ല്ലായിരുന്നുവെങ്കില്‍ ഞാനീ പുസ്തകം തന്നെ എഴുതുമായിരുന്നില്ല.ആകര്‍ഷകമായ വ്യക്തിത്വമായി രുന്നു ജിന്നയുടേത്.അതുകൊണ്ടാണ് അഞ്ചുവര്‍ഷം ഞാനദ്ദേഹത്തെക്കുറിച്ച് പഠിച്ചത്.മുസ്ലിംലീഗില്‍ ചേരുന്നതിന്ന് എത്രയോ മുമ്പു ജിന്ന കോണ്‍ഗ്രസിലായിരുന്നു.സത്യത്തില്‍ ലീഗില്‍ ചേരുന്നതിന്നു മുമ്പു അദ്ദേഹം പ്രസ്താവിച്ചത്,തന്റെ നടപടിയില്‍ ഒരുതരത്തിലും ദേശീയദൌത്യത്തോടുള്ള കൂറില്ലായ്മയുടെ നിയല്‍പോലുമില്ലെന്നായിരുന്നു.
        ചോദ്യം:ഇരുപതുകളിലും മുപ്പതുകളിലും നാല്‍പ്പതുകളിലും ജിന്ന ദേശീയവാദിയായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത് ?
        ഉത്തരം:1916ലെ ലക്നോ കരാറാണ് ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ ഉച്ചി.അതുകൊണ്ടാണ്
ഗോപാല്‍കൃഷ്ണ ഗോഖലെ ജിന്നയെ ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്നു വിളിച്ചത്.
        ചോ: പലരും ജിന്ന ഹിന്ദുക്കളെ എതിര്‍ത്തു എന്നു കരുത്തുന്നുണ്ട് ?
        ഉ: പൂര്‍ണ്ണമായും തെറ്റാണ് ആ ധാരണ.കോണ്‍ഗ്രസിനോടായിരുന്നു അദ്ദേഹത്തിന്ന് എതിര്‍പ്പ്.
പാക് ഭരണഘടനാ നിര്‍മാണസഭയിലും മരിക്കുന്നതിന്നു മുമ്പും അദ്ദേഹം നല്‍കിയ പ്രസ്താവന കളില്‍ അതു കാണുന്നുണ്ട്.ഹിന്ദുക്കളുമായി അദ്ദേഹത്തിന്ന് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.
        ചോ: തിരിഞ്ഞുനോക്കുമ്പോള്‍ ജിന്ന മഹാനായ നേതാവായിരുന്നെന്നു തോന്നുന്നുണ്ടോ ?
        ഉ: തീര്‍ച്ചയായും.ഒറ്റയ്ക്കു ശൂന്യതയില്‍ നിന്നദ്ദേഹം ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തു.ബ്രിട്ടന്റെയും 
കോണ്‍ഗ്രസിന്റെയും ശക്തിക്കു മുമ്പില്‍ എഴുന്നേറ്റുനിന്നു.ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരു 
ന്നില്ല.സ്വന്തമായി വളര്‍ന്നുയര്‍ന്ന നേതാവായിരുന്നു ജിന്ന.ദരിദ്രനായ അദ്ദേഹം ബോംബെ 
പോലുള്ള മഹാനഗരത്തില്‍ തന്റെ ഇടം കണ്ടെത്തി.പണമില്ലാത്തത് കാരണം നടന്നാണദ്ദേഹം 
ജോലിക്കു പോയിരുന്നത്.
         ചോ: ഇന്ത്യ എങ്ങനെയാണ് ജിന്നയെ തെറ്റിദ്ധരിച്ചത് ?
         ഉ: നമുക്കൊരു പിശാചിനെ വേണ്ടിയിരുന്നു.കാരണം,ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും 
സംഭ്രമജനകമായ സംഭവമായിരുന്നു ഇന്ത്യാ വിഭജനം.
         ചോ: ഗാന്ധി,രാജഗോപാലാചാരി,അബുല്‍ കലാം ആസാദ് എന്നിവര്‍ ജിന്നയെക്കുറിച്ചും കോണ്‍ഗ്രസ് അധീശത്വത്തെക്കുറിച്ച ലീഗിന്റെ ഭയത്തെപ്പറ്റിയും മനസ്സിലാക്കിയെന്നും എന്നാല്‍ ,നെഹ് റുവിന്നത് അറിയാന്‍ പറ്റിയില്ലെന്നും താങ്കള്‍ പറയുന്നു.നെഹ് റുവിന് സംവേദന ശേഷിയില്ലായിരുന്നു വെന്നാണോ സൂചിപ്പിക്കുന്നത് ?
         ഉ: അതായിരുന്നില്ല കാരണം.നെഹ് റുവിനെ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ചിന്തകള്‍ കാര്യമായി 
സ്വാധീനിച്ചിരുന്നു.ഇന്ത്യയില്‍ കേന്ദ്രീകൃത ഭരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ജിന്നയാവട്ടെ,
ഫെഡറല്‍ വ്യവസ്ഥയെ അനുകൂലിച്ചു.
         ചോ: നെഹ് റു സങ്കല്‍പ്പിച്ച വ്യവസ്ഥയില്‍ മുസ്ലിംകള്‍ക്കു തങ്ങളുടെ ഇടം കിട്ടുമെന്ന 
സംശയം ഉണ്ടായിരുന്നോ ?
         ഉ: ഗാന്ധി വരെ അതു മനസ്സിലാക്കിയതാണ്.
         ചോ: ഒരു വികേന്ദ്രീകൃത ഫെഡറല്‍ വ്യവസ്ഥ അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യ അവിഭക്ത 
മായി നിലനില്‍ക്കുമായിരുന്നുവെന്ന നിഗമനത്തിലാണോ താങ്കള്‍ എത്തിച്ചേരുന്നത്? അതായത്,
ജിന്നയെപ്പോലെ ഇന്ത്യയുടെ വിഭജനത്തിന്നു നെഹ് റുവും ഉത്തരവാദിയാണോ ?
        ഉ: നെഹ് റു തന്നെ തന്റെ കത്തുകളില്‍ അതു സമ്മതിക്കുന്നു.ഭോപ്പാല്‍ നവാബിനെഴുതിയ 
കത്ത് ഉദാഹരണം.തന്റെ ഔദ്യോഗിക ജീവചരിത്രകാരന്നും മറ്റുള്ളവര്‍ക്കുമെഴുതിയ കത്തുകളിലും 
അതു കാണാം.
        ചോ: ഇന്ത്യക്കാര്‍ ,ജിന്ന മാത്രമാണു വിഭജനകഥയിലെ പ്രതിനായകന്‍ എന്നു പറയുമ്പോള്‍ 
താങ്കള്‍ മറ്റുപലരും അതിനുത്തരവാദികളാണെന്നും ജിന്നയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയ
ല്ലെന്നും വാദിക്കുന്നു ?
        ഉ: അതാണു ശരി.സംഭവങ്ങള്‍ അതാണു സൂചിപ്പിക്കുന്നത്.1947ല്‍ എ ഐ സി സി സമ്മേള 
നത്തില്‍ വിഭജനം സംബന്ധിച്ചു നെഹ് റുവും പട്ടേലും അവതരിപ്പിച്ച പ്രമേയം നോക്കൂ. രാംമനോഹര്‍ ലോഹ്യ അതില്‍ ഭേദഗതി നിര്‍ദേശിച്ചു.വളരെ ഹൃദയസ്പൃക്കായ ഭേദഗതിയായി 
രുന്നു അത്.എന്നാല്‍ അവസാനം ഗാന്ധി തന്നെ വിഭജനത്തെ അനുകൂലിച്ചു.വിഭജനം വേദനാജ 
നകമായിരുന്നു.പക്ഷേ,സംഭവങ്ങള്‍ കഴിഞ്ഞശേഷമാണ് നാം അവ വിലയിരുത്തുന്നത്.
      ചോ: അതായത്,പാകിസ്ഥാന്‍ എന്നത് മുസ്ലിംകള്‍ക്കൊരിടം കണ്ടെത്താനുള്ള ശ്രമമായിരുന്നു ?
       ഉ: കേന്ദ്ര - പ്രവിശ്യാ നിയമനിര്‍മാണസഭകളില്‍ മുസ്ലിംകള്‍ക്കൊരിടം കണ്ടെത്താനും ന്യൂനപക്ഷസംരക്ഷണത്തിന്നുമാണ് ജിന്ന ശ്രമിച്ചത്.രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവു 
മായ ഇടം കണ്ടെത്താനുള്ള മുസ്ലിം തൃഷ്ണയുടെ പൂര്‍ത്തീകരണമായിരുന്നു അത്.
       ചോ: അതായത് ഇന്ത്യയെ വിഭജിക്കുക എന്നതായിരുന്നില്ല ജിന്നയുടെ പ്രഥമ ലക്ഷ്യം ?
       ഉ: അല്ലായിരുന്നു.മാത്രമല്ല,ഇന്ത്യയിലൊരു പാകിസ്ഥാന്‍ എന്നു വരെ അദ്ദേഹം പറഞ്ഞു.
       ചോ: പാകിസ്ഥാന്‍ എന്നതു മുസ്ലിം ഇടത്തിന്റെ ഒരു കോഡ് ?
       ഉ: അതാണു ശരി.രാഷ്ട്രീയചര്‍ച്ചകള്‍ക്കുള്ള ഒരു തന്ത്രമായിരുന്നു പാകിസ്ഥാന്‍.ചില പ്രവിശ്യ
കള്‍ മുസ്ലിംലീഗിനോട് ഒപ്പമായിരിക്കണമെന്നു ജിന്ന ആഗ്രഹിച്ചു.കേന്ദ്ര നിയമനിര്‍മാണസഭയില്‍ 
മുസ്ലിംകള്‍ക്കു നിശ്ചിത ശതമാനം പ്രാതിനിധ്യം.അതൊക്കെ അനുവദിച്ചിരുന്നെങ്കില്‍ വിഭജനം 
ഉണ്ടാവില്ലായിരുന്നു.
       ചോ: നെഹ് റു, ഭരണം കേന്ദ്രീകരിക്കുന്ന ഒരു ഇന്ത്യയാണു മനസ്സില്‍ക്കണ്ടത്.യൂറോപ്പില്‍നിന്ന് 
അനന്തരമെടുത്ത ഈ വ്യവസ്ഥയില്‍ മുസ്ലിംകള്‍ക്ക് ഇടം നിഷേധിക്കുമായിരുന്നുവെന്നോ ?
       ഉ: വളരെ കേന്ദ്രീകൃതമായ ഒരു ഭരണക്രമത്തില്‍ കോണ്‍ഗ്രസിനാവുമായിരുന്നു മേല്‍ക്കോയ്മ.
ഇന്ത്യയില്‍ രണ്ടു ശക്തികളേയുള്ളൂവെന്നും നെഹ് റു പറഞ്ഞു- കോണ്‍ഗ്രസും ബ്രിട്ടനും.
        ചോ: അതായത്,കോണ്‍ഗ്രസ് മേല്‍ക്കോയ്മയുള്ള നെഹ് റുവിന്റെ വ്യവസ്ഥയില്‍ ജിന്നയ്ക്ക് 
ഇടമുണ്ടായിരുന്നില്ലേ ?
        ഉ: ഭൂരിപക്ഷത്തിന്റെ അമിതാധികാര ചിന്തയും പര്‍വതീകരിച്ച ന്യൂനപക്ഷവാദവും ഇടയ്ക്കു 
റഫറിയായി ബ്രിട്ടീഷുകാരും.അതായിരുന്നു വ്യവസ്ഥ.
       ചോ: വിഭജനത്തെക്കുറിച്ച് അസ്വസ്ഥജനകമായ ചില ചോദ്യങ്ങളാണു താങ്കളുയര്‍ത്തുന്നത്.
സാമുദായികപ്രശ്നത്തിന്നു പരിഹാരം കാണുന്നതിന്നു പകരം അതു നമ്മുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണ 
മാക്കി എന്നു താങ്കളെഴുതുന്നു.സാമുദായികത എന്ന യഥാര്‍ത്ഥ പ്രശ്നം കൂടുതല്‍ ശക്തിപ്പെട്ടതോടെ 
എന്തിന്നു നാം രാജ്യത്തെ വിഭജിച്ചു എന്നു താങ്കള്‍ ചോദിക്കുന്നു ?
        ഉ: തീര്‍ച്ചയായും അതാണു ശരി.നിങ്ങള്‍ മുസ്ലിംകളുടെ കണ്ണുകളിലേക്കു നോക്കൂ.അവയില്‍ 
വേദനയുണ്ട്.അവരേത് നാട്ടിലാണ്?നാം അവരെ ഉള്ളിലുള്ള അന്യരായി കരുതുന്നു.വിഭജനത്തിന്നു 
ശേഷവും അവര്‍ കൂടുതല്‍ ആവശ്യപ്പെടുകയാണ് എന്നു നാം സംശയിക്കുന്നു.അവര്‍ ഇന്ത്യന്‍ 
പൌരന്മാരാണ്.ഇന്ത്യയില്‍ ശേഷിച്ച മുസ്ലിംകള്‍ക്കു യാതൊരു ഉപദേശവും നല്‍കിയില്ല 
എന്നതാണു ജിന്നയുടെ പരാജയം.
         ചോ: 2005ല്‍ അഡ്വാനി,1947ല്‍ ജിന്ന നടത്തിയ പ്രസംഗം മതേതരമാണെന്നു വിശേഷി 
പ്പിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിയധ്യക്ഷസ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായി ?
         ഉ: എന്റെ പുസ്തകം ഒരു പാര്‍ട്ടിരേഖയല്ല.ഞാനിങ്ങനെയൊരു ഗ്രന്ഥരചനയിലാണെന്നു 
പാര്‍ട്ടിവൃത്തങ്ങള്‍ക്ക് അറിയാമായിരുന്നു.അവര്‍ക്കു വിയോജിപ്പുണ്ടാവാം.അതു വേറെ കാര്യം.
ആത്മവിശ്വാസമുള്ള ഹിന്ദുഭൂരിപക്ഷം സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിന്നുശേഷം,47ന്നു മുമ്പും 
ശേഷവും എന്തു നടന്നുവെന്നു പരിശോധിക്കട്ടെ.
          ചോ: 69ആം വയസ്സില്‍ ജിന്നയെ പുനരുജ്ജീവിപ്പിക്കണമെന്നു തോന്നാന്‍ എന്താണു 
കാരണം ?
          ഉ: വിഭജനം എന്തായിരുന്നുവെന്നു പരിശോധിക്കുകയാണ് ഞാന്‍.വളരെ രസകരമായ ഒരു 
യാത്രയായിരുന്നു അത്.എനിക്കോരിക്കലും ഒരു കാണിയായി നില്‍ക്കാന്‍ പറ്റില്ലായിരുന്നു.മഹാന്മാ 
രായ ആ മനുഷ്യരോടൊപ്പം എനിക്കു ജീവിക്കേണ്ടിയിരുന്നു.20ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന 
ഭയാനകമായ ഒരു സംഭവമായിരുന്നു ഇന്ത്യാ വിഭജനം.
         ചോ: സ്വാതന്ത്ര്യം കിട്ടി അറുപതിലധികം വര്‍ഷം കഴിഞ്ഞിട്ട് ജിന്നയെപ്പറ്റി എഴുതാന്‍ 
കാരണം ?
         ഉ: ജിന്നയെ പിശാചാക്കി മാറ്റിയതിനെക്കുറിച്ച് എനിക്കു ബോധ്യം വന്നില്ല.പാകിസ്താനികള്‍ 
അദ്ദേഹത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിന്നും എനിക്കു സ്വീകാര്യമായില്ല.രണ്ടിന്നും ഇടയ്ക്കായി രുന്നു ജിന്ന.വിഭജനത്തെക്കുറിച്ച വമ്പന്‍ മിഥ്യകള്‍ എനിക്കു തകര്‍ക്കണമെന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"