2012, മേയ് 12, ശനിയാഴ്‌ച

ദഅവത്തും ജിഹാദും തമ്മില്‍ ബന്ധമുണ്ടോ ? -1

        സര്‍വ്വശക്തിയും മാര്‍ഗങ്ങളുമുപയോഗിച്ച് ജാഹിലിയ്യത്തിനെതിര പോരാടണമെന്ന്ഖുര്‍ആനും
പ്രവാചകാധ്യാപനങ്ങളും നമ്മോടാവശ്യപ്പെടുന്നു.ഹൃദയത്തെയും മനസ്സിനേയും ജാഹിലിയ്യത്തില്‍
നിന്ന്‍ അകറ്റി നിര്‍ത്തുകയും ഭൌതികാഢംബരങ്ങളില്‍ നിന്ന്‍ ശുദ്ധമാക്കുകയും ചെയ്യുന്ന പ്രവര്‍ത്ത
നങ്ങളെ ആത്മസംസ്കരണം(തസ്കിയത്തുന്നഫ്സ്),ഗ്രന്ഥം പഠിപ്പിക്കല്‍ (തഅലീമുല്‍കിത്താബ്) എന്നീ പേരുകളില്‍ വിളിക്കുന്നു.ജാഹിലിയ്യത്തിനെതിരെ പൊതുജനാഭിപ്രായം  സംഘടിപ്പിക്കുകയുംഅതിന്റെ ദുഃസ്വാധീനത്തില്‍ നിന്ന്‍ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുന്ന ശ്രമങ്ങളിലേര്‍പ്പെടുന്നതിനെസുവിശേഷം(തബ്ഷീര്‍ ), അല്ലാഹുവിലേക്കുള്ള ക്ഷണം(ദഅവത്ത്) എന്നീ പേരുകളിലറിയപ്പെടുന്നു.
കുറച്ചുകൂടി മുന്നോട്ട് പോയി ജാഹിലിയ്യത്തിന്‍റെ സ്വാധീനവും അടയാളങ്ങളും ഇല്ലായ്മ ചെയ്യാനും
ആധിപത്യം തകര്‍ക്കാനും അതിന്റെ വാഹകരുടെ കൈക്കുപിടിച്ച് നിര്‍ത്താനും സത്യമാര്‍ഗ്ഗത്തിലത്
സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ തട്ടിമാറ്റാനും നടത്തുന്ന ശ്രമങ്ങള്‍ ജിഹാദ്,ഖിത്താല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.സാങ്കേതികമായി ഈ പദപ്രയോഗങ്ങളെല്ലാം ജാഹിലിയ്യത്തിനെതിരെ നടത്തുന്ന ആദര്‍ശ പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളെയും രീതികളെയുമാണ് സൂചിപ്പിക്കുന്നത്.
        ഇസ്ലാമിക ശരീഅത്ത് ഘട്ടംഘട്ടമായാണ് പൂര്‍ത്തിയായത്.ഉദാഹരണത്തിന്ന് നമസ്കാരം
ആദ്യം രണ്ട് റകഅത്തും നോമ്പു മുഹര്‍റം പത്തിനുമായിരുന്നു അനുഷ്ഠിച്ചിരുന്നത്.മദ്യം നിഷിദ്ധമാ
ക്കിയത് പടിപടിയായിട്ടായിരുന്നു.ഇതേ പ്രകാരം തന്നെ ജാഹിലിയ്യത്തിനെതിരെയുള്ള യുദ്ധനിയമവും ഘട്ടംഘട്ടമായാണ് പൂര്‍ണ്ണത പ്രാപിച്ചത്.അങ്ങനെ ജിഹാദ് എന്ന നാമം സമ്പൂര്‍ന്നമാക്കപ്പെട്ടു.
        പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ രഹസ്യ പ്രബോധനത്തിനായിരുന്നു പ്രവാചകന്ന് അനുമതി ലഭിച്ചത്.പിന്നീട് അല്‍പ്പകാലത്തിന്നകം പരസ്യപ്രബോധനമാരംഭിച്ചു. മാര്‍ദനപീഡനങ്ങലേറ്റപ്പോള്‍ ക്ഷമിച്ചു.തിരിച്ചടിക്കാന്‍ അനുമതിയില്ലായിരുന്നു.പിന്നീട് പ്രതിരോധത്തിനുള്ള അനുമതി ലഭിച്ചു. "നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് തിരിച്ചങ്ങോട്ടും യുദ്ധം ചെയ്തുകൊള്ളുക."  അവസാനം യുദ്ധത്തിന്ന്  അനുമതി നല്‍കപ്പെട്ടു."ഭൂമിയില്‍ ഫിത്ന അവസാനിക്കുന്നതുവരെ സത്യനിഷേധികളോട് യുദ്ധംചെയ്യുക."  നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്,ദഅവത്തിന്റെ പ്രചാരണങ്ങളെ അപേക്ഷിച്ച്  ജിഹാദിന്റെ നിയമ സാധുത പരിപൂര്‍ണവുംഅവസാനത്തേതുമാണ്.വിദ്യാഭ്യാസം,സംസ്കരണം,മുന്നറിയിപ്പ്,സന്തോഷവാര്‍ത്ത,ദഅവത്ത്,യുദ്ധം ഇവയൊക്കെയും ജിഹാദിന്റെ ഭാഗമാണ്.ചുരുക്കത്തില്‍ ദീനിനെ സഹായിക്കാനും ജാഹിലിയ്യത്തിനെ ഇല്ലായ്മ ചെയ്യാനും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും അവസാനമായി കിട്ടുന്ന നിയമം ജിഹാദിന്റെതാണ്.ഇക്കാര്യത്തെ സംബന്ധിച്ചാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍
പറഞ്ഞത്,ജിഹാദിന്ന് രണ്ട് ഭാഗമുണ്ട്.ഒന്ന്‍ പ്രബോധനവും,രണ്ടാമത്തേത് യുദ്ധവും.
       ശരീഅത്തിലെ എല്ലാ വിധികളും അതിന്റെ അവസാന കല്‍പനയ്ക്കനുസരിച്ചാണ് വിധി
കല്‍പ്പിക്കപ്പെടുക.ഒരാള്‍ ഇങ്ങിനെ പറയുന്നുവെന്ന്‍ കരുതുക: "മദ്യം നിഷിദ്ധം തന്നെയാണ്.പക്ഷേ
അത് ഘട്ടംഘട്ടമായാണ് നിറുത്തലാക്കിയത്.അതുകൊണ്ട് മദ്യപാനം ഘട്ടംഘട്ടമായി നിര്‍ത്തുവാനാണ് ഞാനാഗ്രഹിക്കുന്നത്.അതുപോലെ നമസ്കാരം ആദ്യം രണ്ട് റകഅത്തുമാത്രമാണ് നിര്‍ബന്ധമാക്കിയിരുന്നത്.അതുകൊണ്ട് ഇപ്പോള്‍ രണ്ടു റകഅത്തു മാത്രമേ
ഞാന്‍ നമസ്കരിക്കുകയുള്ളൂ.കുറച്ചു നാളുകള്‍ക്ക് ശേഷമേ നമസ്കാരം മുറപോലെ അനുഷ്ഠിക്കേണ്ടതുള്ളൂ.നിങ്ങളാരും ഇതിനെ എതിര്‍ക്കേണ്ടതില്ല." മറ്റൊരാള്‍ പറയുന്നു."ഞാന്‍
ആശൂറാ നോമ്പു മാത്രമേ അനുഷ്ഠിക്കുകയുള്ളൂ.പതിമൂന്ന് വര്‍ഷത്തിന്നുശേഷമാണ് റമളാനിലെ
നോമ്പു നിര്‍ബന്ധമാക്കപ്പെട്ടത്.ഇത്രയും കാലം കഴിഞ്ഞേ റമളാനിലെ നോമ്പു ഞാന്‍ അനുഷ്ഠിക്കുകയുള്ളൂ." ഈ വാദങ്ങളൊന്നും ഇസ്ലാമിക ദൃഷ്ട്യാ ശരിയല്ലെന്ന് നാമോരോരുത്തരും
മനസ്സിലാക്കുന്നു.ഇതെപ്രകാരം തന്നെയാണ് ജിഹാദിന്റെയും വിധി.ഇത് മക്കി കാലഘട്ടമാണ്.
അതുകൊണ്ടിപ്പോള്‍ ജിഹാദ് നിര്‍ബന്ധമില്ല എന്നു പറയുന്നതും ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ്.
'ഇത് പ്രബോധനത്തിന്റെ കാലഘട്ടമാണ്,ജിഹാദിന്റെ സമയം ആയിട്ടില്ല'. 'ജിഹാദിനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ ദഅവത്തിന്ന് തടസ്സമാകും'തുടങ്ങിയ വാദങ്ങളും തെറ്റാണ്.
        ഇത്തരക്കാരുടെ പ്രബോധനരീതിയും ഖുര്‍ആന്‍ കാണിച്ചുതരുന്ന പ്രബോധന മാതൃകയും
തമ്മില്‍ അജഗജാന്തരമുണ്ട്.ഫിര്‍ഔനിനോടും നംറൂദിനോടും ആബൂജഹലിനോടും അബൂലഹബിനോടും പ്രവാചകന്മാര്‍ അനുവര്‍ത്തിച്ച രീതിയിലല്ല ഇന്നത്തെ പ്രബോധനം. മുന്‍ഗാമികളുടെ പ്രബോധനഫലമായി നംറൂദിന്റെ അഗ്നികുണ്ഡം ആളിക്കത്തിക്കപ്പെട്ടു.മൂസ(അ)ക്കു
ഈജിപ്തില്‍ നിന്ന്‍ പാലായനം ചെയ്യേണ്ടി വന്നു.അബൂജഹലും അബൂലഹബും നെറ്റി ചുളിച്ചു.
അന്ത്യപ്രവാചകന്റെ പ്രബോധനത്തിന്റെ പരിണിതഫലമായാണ് ബനൂഹാശിം കുടുംബം
ഒന്നടങ്കം ശിഹ്ബു അബീത്വാലിബില്‍ ഉപരോധിക്കപ്പെട്ടത്.മക്കയിലെ ദാറുന്നദുവയില്‍ ഒത്തു
ചേര്‍ന്ന് പ്രവാചകനെ വധിക്കാന്‍ മുശ് രിക്കുകള്‍ നടത്തിയ ഗൂഢാലോചനയും ഡഅവത്തിന്റെ
ഫലമായിരുന്നു.ഇതേ കാരണത്താലായിരുന്നു ബദ്ര്‍ ,ഹുനൈന്‍ യുദ്ധങ്ങള്‍ നടന്നത്.പ്രബോധന
ശൈലിയുടെ ഉജ്ജ്വലരൂപമായിരുന്നു കഅബയില്‍ നിന്ന്‍ മുന്നൂറ്റി അറുപത് വിഗ്രഹങ്ങളെ
പുറത്തേക്ക് വലിച്ചെറിഞ്ഞത്.
       നമ്മുടെ ഇന്നത്തെ ദഅവത്ത് ഇല്ലല്ലാഹ്(അല്ലാഹു അല്ലാതെ)എന്നു മാത്രമാണ്.ലാഹിലാഹ
(ഒരു ആരാധ്യനുമില്ല) എന്നതിനെ സ്മരിക്കാറില്ല.ഇന്ന്‍ നമ്മള്‍ അല്ലാഹുവിനെ ആരാധിക്കാന്‍
തയ്യാറാണ്.എന്നാല്‍ ബിംബങ്ങളെ വെറുക്കാന്‍ തയ്യാറല്ല.റഹ് മാനെ(കാരുണ്യവാന്‍) നാം
സ്മരിക്കുന്നു.ഒപ്പം രാമനെ കുറിച്ചും ചര്‍ച്ചചെയ്യുന്നു.ദീനീ പ്രബോധനം നടത്താന്‍ നാം തയ്യാറാണ്.
എന്നാല്‍ മിഥ്യയുടെ മതങ്ങളെ തള്ളിപ്പറയാന്‍ നമ്മള്‍ സന്നദ്ധരല്ല.മുഹമ്മദ് (സ)നബിയുടെ
ഉത്തമ മാതൃക പിന്‍പറ്റണമെന്നു നാം പ്രസംഗിക്കും.പക്ഷേ,പൂര്‍വ്വപിതാക്കളെ നാം അമിതമായി സ്നേഹിക്കുകയും പിന്പ്പറ്റുകയും ചെയ്യും.ഖുര്‍ആനിക നിയമങ്ങളുടെ നന്മകള്‍ നാം വിശദീകരിക്കുന്നു.പക്ഷേ,ഒപ്പം  മതേതര നിയമങ്ങളെ പുകയ്ത്തിപ്പറയും. മുസ്ലിംങ്ങളായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നു.എന്നാല്‍ കുഫ് റിന്റെയും ശിര്‍ക്കിന്റെയും ശീതളച്ഛായ ഒഴി
വാക്കാന്‍ നാം തയ്യാറല്ല.ചുരുക്കത്തില്‍ ജാഹിലിയ്യത്തിനോടുള്ള സമരമല്ലാത്ത എല്ലാ കാര്യങ്ങളും
ചെയ്തു തീര്‍ക്കാന്‍ നാം സന്നദ്ധരാണ്.മറിച്ചായിരുന്നെങ്കില്‍ ജനങ്ങള്‍ ഇങ്ങനെ കുത്തുവാക്ക്
പറയുമായിരുന്നു.'അവരുടെ ദീന്‍ അവരെ വഞ്ചിച്ചു കളഞ്ഞു' എന്ന്‍.അതായത്,വെറുംകൈയോടെ
നടക്കുന്നവര്‍ ജിഹാദിനെ കുറിച്ച് ഗീര്‍വാണം നടത്തുന്നു'. 'അവരുടെ മതബോധം അവരുടെ ബുദ്ധി
യെയും വിവേകത്തെയും ഇല്ലാതാക്കി'. 'സ്വന്തം ആവേശത്തില്‍ അവര്‍ മതിമറന്നു'. 'മതത്തിന്റെ
ആത്മാവിനെ കുറിച്ചോ മതസ്പിരിറ്റിനെ കുറിച്ചോ അവര്‍ ബോധവാന്‍മാരല്ല'. 'മതത്തിന്റെ ദീര്‍ഘ
ദൃഷ്ടിയെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും അവര്‍ തീര്‍ത്തൂം അഞ്ജരാണ്'.എന്നു തുടങ്ങി പലതരം
വിമര്‍ശനങ്ങള്‍ക്ക് അവര്‍ വിധേയരാവേണ്ടി വന്നേനെ.
     
വിധിനിയമങ്ങളില്‍ വ്യത്യാസത്തിനുള്ള കാരണം:

     "നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുക"
     "തന്ത്രപൂര്‍വ്വം നിന്റെ റബ്ബിന്‍റെ മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുക"
     "എണീക്കൂ,മുന്നറിപ്പ് നല്‍കൂ"
     "നിന്നിലേക്ക് ഇറക്കപ്പെട്ടതിനെ പ്രബോധനം ചെയ്യുക"
     "അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യൂ,താഗൂത്തില്‍നിന്ന് വിട്ടുനില്‍ക്കുക"
     "അവനോട് വസീലത്തിനെ തേടുക.അവന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുക"
     "അവര്‍ക്കെതിരെ ശക്തി സംഭരിക്കുക"
     "കുഴപ്പം അവസാനിക്കുന്നതുവരെ അവരോടു യുദ്ധം ചെയ്യുക"
        മേലുദ്ധരിച്ച എല്ലാ ആയത്തുകളിലെയും വിധികള്‍ കല്‍പ്പനാരൂപത്തിലാണ് അവതരിച്ചിരിക്കുന്നത്.എന്നാല്‍ ഇന്ന്‍ മുസ്ലിം സമൂഹം വൈജ്ഞ്ജാനികവും പ്രായോഗികവുമായ
തലത്തില്‍ പല വിധികളും ഒഴിവാക്കുകയും ചിലതിന്ന് മറ്റു ചിലതിനെക്കാള്‍ പ്രാമുഖ്യം കല്‍പ്പിക്കു
കയും ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്.ആരുംതന്നെ ഈ കല്‍പ്പനകളെയെല്ലാം ഒരേ പ്രാധാ
ന്യത്തോടെ ഉള്‍ക്കൊള്ളുന്നില്ല.ജനങ്ങളിലധികവും നമസ്കാരം കൃത്യമായി നിലനിര്‍ത്തുന്നവരാ
ണെന്ന്‍ നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ ഇതേ ആളുകളില്‍ അധികപേരും സകാത്തിന്റെ
കാര്യത്തില്‍ അത്ര കണിശത പുലര്‍ത്താറില്ല.വേറെ ചിലയാളുകള്‍ നമസ്കാരത്തിലും സക്കാത്തിലും ശ്രദ്ധ ചെലുത്തുന്നു.എന്നാല്‍ ഇസ്ലാമിക പ്രബോധനത്തെ പറ്റെ അവഗണിക്കുന്നു.
മറ്റുചിലര്‍ നമസ്കാരം,നോമ്പു എന്നിവ കൃത്യമായി അനുഷ്ഠിക്കുന്നതോടൊപ്പം ജീവിതത്തിന്റെ
ചില പ്രത്യേക മേഖലകളില്‍ സുന്നത്തും ബിദ്അത്തും അനുവദനീയവും നിഷിദ്ധവും തൌഹീദും
ശിര്‍ക്കുമൊക്കെ വളരെയധികം ശ്രദ്ധിക്കുന്നവര്‍ രാഷ്ട്രീയ മേഖലയില്‍ ഇതിനെല്ലാം എതിരു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
       'താഗൂത്തില്‍നിന്ന് വിട്ടുനില്‍ക്കുക'എന്ന കല്‍പ്പന കേള്‍ക്കാന്‍ പോലും അവര്‍ ഇഷ്ടപ്പെടുന്നില്ല.പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ബഹളം വെച്ച് നടക്കുന്നവരാണ് ഇനിയും
ചിലര്‍.അവരോട് ഇസ്ലാമിന്റെ ശത്രുക്കളോട് ഏറ്റുമുട്ടാനോ അതിന് സജ്ജരാകാനോ ആവശ്യപ്പെടു
ന്നതുപോലും അനിസ്ലാമിക കൃത്യമായി ഇക്കൂട്ടര്‍ എണ്ണുന്നു.പ്രസംഗവും ഉപദേശവും ഖുര്‍ആന്‍ -
ഹദീസ് പഠന ക്ലാസുകളും സംഘടിപ്പിക്കുന്നവരോട് ജിഹാദിനെ കുറിച്ച് പറഞ്ഞാല്‍ 'ദീനീ സദസ്സിന്നു കുഴപ്പം സൃഷ്ടിക്കുന്നവര്‍ എന്ന നിലക്കായിരിക്കും പ്രതികരണം.നാം മനസ്സിലാക്കണം,
നോമ്പും ഹജ്ജും സകാത്തും പോലെ ദീനിന്റെ ഒരു സ്തംഭമാണ് ജിഹാദും.പിന്നെന്തിനാണ്
ജിഹാദിനോടുമാത്രം നാം നീരസം പ്രകടിപ്പിക്കുന്നത് ?.യഹൂദികളെ ഗ്രസിച്ച രോഗം നമ്മെയും ബാധിച്ചോ ?ഖുര്‍ആന്‍ അവരോട് ഇങ്ങനെ ചോദിക്കുന്നു.
        "വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റുചിലത് നിങ്ങള്‍ തള്ളിക്കളയുകയു
മാണോ ?എന്നാല്‍ നിങ്ങളില്‍ നിന്ന്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോക ജീവിതത്തില്‍
അപമാനമല്ലാതെ മറ്റൊന്നും കിട്ടാനില്ല.ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാവട്ടെ അതികഠിനമായ
ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും.നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും
അല്ലാഹു അശ്രദ്ധരല്ല."    (ബഖറ:85)
      "നിങ്ങള്‍ക്ക് നോമ്പു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു."
      "നിങ്ങളുടെ മേല്‍ യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.അത് നിങ്ങള്‍ക്ക് അനിഷ്ടകരമാണെ
ന്നിരിക്കെ തന്നെ."
മേല്‍ സൂചിപ്പിച്ച സൂക്തങ്ങളില്‍ രണ്ട് നിര്‍ബന്ധകാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. അതിന്റെ ഘടനയും ശൈലിയും വാക്കുകളും ഒരേപോലെയാണ്.എന്നാല്‍ ഈ രണ്ടു കല്‍പ്പനകള്‍
ക്കുമിടയില്‍ പ്രവൃത്തിപദത്തില്‍ നാം വ്യത്യാസം കാണിക്കുന്നു.നോമ്പിന്റെ കല്‍പ്പന ഏതുപ്രകാര
മാണോ അതെപ്രകാരം തന്നെയാണ് ജിഹാദിനുള്ള കല്‍പ്പനയും ഖുര്‍ആനില്‍ വന്നതെന്ന്‍ മേല്‍
സൂക്തങ്ങള്‍ വിവരിക്കുന്നു.
      നോമ്പിന്റെ ശ്രേഷ്ഠതകളും ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വളരെ ഗൌരവത്തില്‍ തന്നെ
നാം വീക്ഷിക്കാറുണ്ട്.എന്നാല്‍ പോരാട്ടത്തിന്റെ കാര്യത്തില്‍ ഇതൊക്കെ മറക്കാനാണ് നമുക്ക്
താല്പ്പര്യം.നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക അഥവാ ജിഹാദ് തുടരുക എന്നത് ഈമാനിന്റെ തേട്ടമായി തന്നെ പരാമര്‍ശിക്കപ്പെട്ട കാര്യമാണ്.പക്ഷേ,ഇതിനെ കുറിച്ചുള്ള
ചര്‍ച്ചക്കുതന്നെ ഈമാനിന്റെ വാക്താക്കളെന്ന് പറയുന്നവര്‍ക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു.നന്മ
കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന കാര്യത്തോടു വിമുഖത കാണിച്ചാലുണ്ടാ
കുന്ന പരിണാതികളൊക്കെ ജിഹാദിനോട് വിമുഖത കാണിച്ചാലും സംജാതമാകുമെന്ന് ചുരുക്കം.
നിന്ദ്യതയും പരിത്വവുമൊക്കെയായിരിക്കും അതിന്റെ പരിണതി.
       "സത്യവിശ്വാസികള്‍ സഹോദരങ്ങള്‍ തന്നെയാണ്".ഈ പരാമര്‍ശത്തെ കുറിച്ച ചര്‍ച്ചയില്‍ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്തിക്കേണ്ടതു
മാണെന്ന്‍ നാം പറയും.എന്നാല്‍ വിശ്വസിച്ചവര്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന തോടൊപ്പം തന്നെ ജിഹാദുകൂടി നടത്തേണ്ടതുണ്ടെന്ന ചര്‍ച്ചയ്ക്ക് നാം ധൈര്യം കാണിക്കാറില്ല.
       "അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും അതില്‍ യാതൊരു സംശയവും വെച്ചു
പുലര്‍ത്താതിരിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ ജീവനും സ്വത്തും നല്‍കി ജിഹാദ്
ചെയ്യുന്നവരും മാത്രമാണ് വിശ്വാസികള്‍ ".(ഹുജുറാത്ത്:15) ഈ വിഷയം ഇതേ ഗൌരവത്തോടെ
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നുണ്ട്.
       "(നബിയെ) പറയുക,നിങ്ങളുടെ പിതാക്കളും,പുത്രന്മാരും,സഹോദരങ്ങളും,ഇണകളും ബന്ധു
ക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നഷ്ടം വരുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവട
ങ്ങളും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ
മാര്‍ഗ്ഗത്തിലുള്ള ജിഹാദിനെക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു കല്‍പ്പന
കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക.അല്ലാഹു ധിക്കാരികളായ ആളുകളെ നേര്‍വഴിയില്‍
ആക്കുകയില്ല".(തൌബ:24)
       ഈ വചനത്തില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്നേഹത്തിന്റെ തുല്ല്യപദവി
തന്നെയാണ് ജിഹാദിന്നും നല്‍കിയിട്ടുള്ളത്.എന്നാല്‍ ജിഹാദിന്ന് ഖുര്‍ആന്‍ നല്‍കിയ ഈ പദവി
നല്‍കാന്‍ നാം തയ്യാറാകുന്നില്ല എന്നതാണ് സത്യം.ഇനി വാക്യത്തിന്റെ വിവക്ഷ സാന്ദര്‍ഭികമോ
താല്‍കാലികമോ ആയ രൂപത്തിലാണെന്നാണ് വാദമെങ്കില്‍ അതിന്നു വ്യക്തമായ തെളിവ് വേണം.ഇനി, ഒരു പൊതുനിയമവും സ്ഥിരപ്രതിഷ്ഠ നേടിയതുമാണ് മേല്‍ വിധിയെങ്കില്‍ അല്ലാഹു
വിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നതിനെ കുറിച്ച് ഒരു മണിക്കൂര്‍ പ്രസംഗിക്കുമ്പോള്‍ പത്തുമിന്നിട്ടെങ്കിലും ജിഹാദിനെകുറിച്ച് പറയാന്‍ നാം ബാധ്യസ്ഥരാണ്. ഇതിനൊക്കെ  വിരുദ്ധരായി പിശാചിന്റെ മാര്‍ഗ്ഗത്തില്‍ രാവും പകലും പണിയെടുക്കുന്നവര്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നവരില്‍ എണ്ണപ്പെടുന്നത് ഇത്തരം
തെറ്റായ തുലനം ചെയ്യലുകളുടെ അനന്തരഫലമാണ്.അവന്റെ സ്നേഹപ്രകടന വാദഗതിയില്‍
ആര്‍ക്കും എതിരഭിപ്രായമില്ലാത്തവരും ഇതുകൊണ്ടു തന്നെയാണ്.

മക്കാ മദീനാ കാലഘട്ട വ്യത്യാസം:
        'നമ്മള്‍ ജീവിക്കുന്നതു മാക്കീ കാലഘട്ടത്തിന്നു തുല്യമായ അവസ്ഥയിലാണ്.ജിഹാദ് നിര്‍ബ
ന്ധമായത് മദീനാ കാലഘട്ടത്തിലാണ്.അതുകൊണ്ട് ജിഹാദ് നമുക്ക് നിര്‍ബന്ധമില്ല' എന്നു വാദി
ക്കുന്ന ചിലരുണ്ട്.അത്തരക്കാരോടുള്ള ചോദ്യമിതാണ് - ശരീഅത്തിന്റെ വിധികളില്‍ മക്കീ -മദീനീ
വേര്‍തിരിവിന്ന് എന്ത് അടിസ്ഥാനമാണുള്ളത് ?ഖുര്‍ആനില്‍ വിധി നിയമങ്ങള്‍ മക്കീ -മദീനി എന്ന
രീതിയിലല്ല ക്രമപ്പെടുത്തിയിരിക്കുന്നത്.മറിച്ച് മദീനി സൂറത്തുകളാണ് ആദ്യം സ്ഥാനം നേടിയിട്ടുള്ളത്.അതിലാകട്ടെ സാമൂഹ്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ഒട്ടനവധി നിയമങ്ങള്‍
അവതീര്‍ണമാനുതാനും.ഖുര്‍ആനിലോ അതിന്റെ വ്യാഖ്യാനങ്ങളിലോ ഹദീസിലോ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലോ എവിടേയും മക്കീ -മദീനി വേര്‍തിരിവ് ദൃശ്യമല്ല.ഇനി ഇതിനെ ആരെങ്കിലും
ഒരടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ ഫലം വളരെ ഭയാനകമായിരിക്കും.
അത്തരക്കാര്‍ക്ക് മദീനി ഘട്ടത്തില്‍ അവതീര്‍ണ്ണമായ സാമൂഹിക നിയമങ്ങളില്‍ നിന്നും അതുവഴി
വിട്ടുനില്‍ക്കാന്‍ സാധിയ്ക്കും.മദീനി ഘട്ടത്തില്‍ നിഷിദ്ധമാക്കിയ പല കാര്യങ്ങളും ഇപ്പോളവര്‍ക്ക്
അനുഷ്ഠിക്കേണ്ടി വരില്ല.ചുരുക്കത്തില്‍ നിര്‍ബന്ധ ബാധ്യതകളില്‍ നിന്നു വിട്ടുനില്‍ക്കാനും
നിഷിദ്ധമായത് ചെയ്യാനുമുള്ള പാത ഇവര്‍ക്ക് തുറന്നുകിട്ടുമെന്നര്‍ഥം.
         മക്ക -മദീനി വേര്‍തിരിവിന്ന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് സത്യം.മറിച്ച്,
അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പ്പനകള്‍ അംഗീകരിക്കലും അത് പ്രാവര്‍ത്തികമാക്കലും
സത്യവിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാണ്.നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിവുള്ള ഓരോ
വ്യക്തിയും ഇസ്ലാമിക വിധികള്‍ അനുസരിക്കണം.നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതുകൊണ്ടും
കഴിവില്ലാത്തവര്‍ക്കും ഇസ്ലാം ഇളവ് അനുവദിക്കുന്നുണ്ട്.ചില ആളുകളുടെ മേലോ അല്ലെങ്കില്‍
ഏതെങ്കിലും പ്രദേശത്തൊ ശരീഅത്തിന്റെ ഏതെങ്കിലും വിധി നടപ്പാക്കുന്നതില്‍ ഇളവുണ്ടെങ്കില്‍
പോലും ദീനിന്റെ മുഴുവന്‍ ഭാഗങ്ങളും വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
        ഏതെങ്കിലും ഒരു ഭാഗം മാറ്റി നിറുത്താന്‍ പാടില്ല.എന്തുകൊണ്ടെന്നാല്‍ കഴിവും നിബന്ധനയും
എപ്പോള്‍ പൂര്‍ത്തിയാക്കുന്നുവോ അപ്പോഴത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ കഴിയണം.
മറ്റൊരു പ്രധാന കാര്യം പല നിബന്ധനകളും നാം സ്വയം പൂര്‍ത്തിയാകേണ്ട കാര്യങ്ങളാണ്.
ഉദാഹരണമായി നമസ്കാരം ശരിയാകണമെങ്കില്‍ അംഗശുദ്ധി വരുത്തണം.അംഗശുദ്ധിക്ക്
വേണ്ടത് നാം സ്വയം കണ്ടത്തണം.നമസ്കാരം നിര്‍ബന്ധമായ ഒരാളുടെ ബാധ്യതയാണിത്.
ജിഹാദിനെ സംബന്ധിച്ചുള്ള വിധിയും ഇങ്ങനെ തന്നെയാണ്.


       


1 അഭിപ്രായം:

baasith പറഞ്ഞു...

വായിച്ചു ഉപകാരപ്രദമായ പോസ്റ്റ്

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"