2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഡല്‍ഹി സ്ഫോടനം: ഗുണം കിട്ടുന്നതാര്‍ക്ക്?


120 കോടി ഇന്ത്യക്കാരെ ഭരിക്കുന്നവര്‍ താമസിക്കുന്ന, സൂക്ഷ്മമായി ശുദ്ധീകരിക്കപ്പെട്ട ഔറംഗസേബ് റോഡിലാണ് ഇസ്രായേലി വനിതാ നയതന്ത്രജ്ഞയ്ക്കെതിരേ ആക്രമണം നടന്നത്. ഇരുപത്തിനാലു മണിക്കൂറും പട്രോള്‍ നടക്കുന്നതും എന്തു സംഭവമുണ്ടായാലും നിമിഷനേരത്തിനുള്ളില്‍ തെരുവുകളൊന്നായി വലയം ചെയ്യാന്‍ സായുധപോലിസ് തയ്യാറായിനില്‍ക്കുന്നതുമായ പ്രദേശം. 


അത്തരമൊരു സ്ഥലത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരാള്‍ ഇസ്രായേലിയുടെ കാറിനു സമീപം നിര്‍ത്തുകയും സ്ഫോടകവസ്തു ഘടിപ്പിക്കുകയും അതു പൊട്ടുന്നതിനിടയില്‍ ഒരു പരിക്കും പറ്റാതെ ഓടിച്ചുപോവുകയും ചെയ്തുവെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഔറംഗസേബ് റോഡില്‍ മണിക്കൂറില്‍ 1500-2000 കാറുകള്‍ ഓടുന്നുണ്ട്. റോഡിന് ഇരുവശത്തുമുള്ള വെണ്‍മാളികകള്‍ എണ്ണിയാല്‍ നാട്ടില്‍ എത്ര ഡോളര്‍ കോടീശ്വരന്‍മാരുണ്െടന്നു മനസ്സിലാക്കാം. 


ഏതാണ്ട് 15 വര്‍ഷം മുമ്പാണ്. ഔറംഗസേബ് റോഡില്‍ താമസിക്കുന്ന ഒരു വലിയ വ്യവസായിയുടെ മുമ്പില്‍ ഒരു ഓഫര്‍ വന്നു. അയാളുടെ വസതി വിട്ടുകൊടുത്താല്‍ 50 കോടി രൂപ ലോകത്തെ ഏതു ബാങ്കിലും അയാളുടെ പേരില്‍ നിക്ഷേപിക്കാമെന്നും ദശലക്ഷക്കണക്കിനു ഡോളര്‍ വാടക നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇസ്രായേലി അംബാസഡര്‍ക്കു വേണ്ടിയായിരുന്നു അത്. ചില ആളുകള്‍ ഒന്ന് ആഗ്രഹിച്ചുപോയാല്‍ പിന്നെ അടങ്ങിയിരിക്കില്ല. ഔറംഗസേബ് റോഡില്‍ തന്നെ മറ്റൊരിടത്താണ് ഇസ്രായേല്‍ എംബസി സ്ഥാപിക്കപ്പെട്ടത്. ആക്രമണം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേലി ഗവണ്‍മെന്റ് ഇറാനുമേല്‍ വിഷം തുപ്പാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ (അടുത്തിടെയാണ് അദ്ദേഹം തെല്‍ അവീവില്‍ നിന്നു തിരിച്ചുവന്നത്) അന്വേഷണം തുടങ്ങിയെന്ന കരുതലോടെയുള്ള പ്രസ്താവന പുറത്തിറക്കി. വൈകുന്നേരമായതോടെ അമേരിക്കന്‍ സയണിസ്റ്റ് ലോബിയുടെ വിധിപ്രഖ്യാപനമുണ്ടായി: ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം അന്താരാഷ്ട്ര മര്യാദകള്‍ക്കെതിരാണ്. 


അവരെ ഇന്ത്യക്കാര്‍ ഓര്‍മിപ്പിക്കേണ്ട കാര്യമിതാണ്. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ആറു സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. അഞ്ചാറു ദശാബ്ദംമുമ്പാണ് സയണിസ്റ് ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടത്; അതും നിയമവിരുദ്ധമായി. ഏഷ്യയിലെ പല പ്രദേശങ്ങളും കീഴടക്കുന്നതിനു സയണിസ്റ് ബാങ്കര്‍മാരാണ് ബ്രിട്ടീഷുകാര്‍ക്ക് പണം വായ്പ നല്‍കിയത്. അതിനവര്‍ തങ്ങളുടെ ഒരു റാത്തല്‍ മാംസമായി ഫലസ്തീന്‍ കവര്‍ന്നെടുത്തു. എത്ര ഇറാനിയന്‍ ആണവശാസ്ത്രജ്ഞന്‍മാരെയാണു മൊസാദ് കൊലപ്പെടുത്തിയത്? ഇറാന്‍ അണ്വായുധങ്ങള്‍ കരസ്ഥമാക്കുന്നതു തടയണമെന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം നാം കേള്‍ക്കുന്നു. ഇസ്രായേലിനുവേണ്ടി സംസാരിക്കുന്ന ന്യൂസ് ചാനലുകളിലെ ആങ്കര്‍മാരുടെ വായയില്‍നിന്ന് അപ്പോള്‍ തുപ്പലിന്റെ പത പുറത്തേക്ക് ചാടുന്നതു കാണാം. 


2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ മൊസാദിനു വല്ല പങ്കുമുണ്ടായിരുന്നോ? യഹൂദരുടെ ചബാദ് ഹൌസില്‍ താമസിച്ചിരുന്ന റബ്ബി ഗവ്റിയേലിന്റെയും റിവ്ക ഹോ ള്‍ട്ട്സ്ബാര്‍ഗിന്റെയും കൊല അന്താരാഷ്ട്രതലത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ആന്റി സെമിറ്റിസത്തിനും ഇസ്ലാമിക ഭീകരന്‍മാരുടെ അക്രമത്തിനുമെതിരായി ഏകകണ്ഠമായ പ്രതിഷേധമുയര്‍ന്നു. യഹൂദരെ മാറ്റിനിര്‍ത്തി കൊലചെയ്യുന്നതിനെതിരേ യു.എസിലെ ആന്റി ഡിഫമേഷന്‍ ലീഗിന്റെ അബ്രഹാം ഫോക്സ്മന്‍ സ്വന്തമായി വിഷം തുപ്പി. ഭീകരതയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരായി ലോകം ഒന്നിച്ചുനില്‍ക്കണമെന്നു ഫോക്സ്മന്‍ ആവശ്യപ്പെട്ടു. 


എന്നാല്‍, സൃഗാലകൌശലമുള്ള ഫോക്സ്മന്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ടായിരുന്നു. എന്തിനാണ് ചബാദ് ഹൌസിലെ രണ്ട് ഇസ്രായേലികളെ മാത്രം ഭീകരര്‍ പ്രത്യേകം ഉന്നംവച്ചത്. കുളു താഴ്വരയിലും ദലൈലാമയുടെ തലസ്ഥാനമായ ധര്‍മശാലയിലും നിയമവിരുദ്ധമായി ആയിരക്കണക്കിന് ഇസ്രായേലികള്‍ താമസിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ഇസ്രായേലി സൈനികര്‍ വ്യഭിചരിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും ഇന്ത്യയില്‍ വരുന്നു; നിയമവിരുദ്ധമായി താമസിക്കുന്നു. അവരെയൊന്നും ഭീകരര്‍ ആക്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്? മുംബൈ ആക്രമണം കഴിഞ്ഞശേഷമാണു നാം ചബാദ് ഹൌസില്‍ എന്തു നടക്കുന്നുവെന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. ഈ മാസം ഗവണ്‍മെന്റ് ചബാദ് ഹൌസിലെ മേല്‍നോട്ടക്കാരായ രണ്ട് ഇസ്രായേലികളോട് രാജ്യം വിടാന്‍ കല്‍പ്പിച്ചു. ലോകമെങ്ങുമുള്ള 4000ത്തോളം ചബാദ് ഹൌസുകള്‍ സഞ്ചാരികളായ യഹൂദര്‍ക്ക് കോഷര്‍ മാംസം വിതരണം ചെയ്യാനുള്ളതായിരുന്നുവെന്നാണു കരുതിയിരുന്നത്. പക്ഷേ, അവര്‍ വിതരണം ചെയ്തിരുന്നത് മയക്കുമരുന്നായിരുന്നു. 


ഇന്ത്യയും ഇറാനും തമ്മിലുള്ള സൌഹൃദം തകര്‍ക്കുന്നതിന് ആസൂത്രണം ചെയ്തതാണോ ഡല്‍ഹി ആക്രമണം? രണ്േടാ മൂന്നോ പ്രമുഖ ഇസ്രായേലികളെ തലസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുവച്ച് ആക്രമിച്ചാല്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ടി.വി സ്ക്രീനുകള്‍ പൊട്ടിത്തെറിക്കുന്ന രീതിയില്‍, ഇറാനില്‍നിന്നുള്ള ജിഹാദി ഭീകരര്‍ക്കെതിരേ ബഹളംവയ്ക്കും. 1,40,000 കോടി ഡോളര്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്നത് യഹൂദ ബാങ്കുകളിലാണ്. അതിനാല്‍ ഭരണവര്‍ഗം എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിനു മുമ്പില്‍ തലകുനിക്കും. അല്ലെങ്കിലവര്‍ക്ക് മൊണാക്കോയിലും ലണ്ടനിലും പാരിസിലും കേമന്‍ ദ്വീപുകളിലും സൂക്ഷിച്ച സ്വത്തും പണവുമാണു നഷ്ടപ്പെടുക. അല്ലെങ്കില്‍, എന്നേ അവര്‍ കീഴടങ്ങി. സപ്തംബര്‍ 11നുശേഷം ഓര്‍മ കെട്ടുതുടങ്ങിയ പ്രധാനമന്ത്രി വാജ്പേയി ജോര്‍ജ് ബുഷിനോട് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കണമെന്ന് അഭ്യര്‍ഥിച്ചു. വാജ്പേയിയുടെ അത്രതന്നെ ഓര്‍മക്ഷയം വന്ന ആഭ്യന്തരമന്ത്രി എല്‍ കെ അഡ്വാനി തെല്‍ അവീവില്‍ ചെന്ന്, കശ്മീരില്‍ മൊസാദിനു പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തു. ഇസ്രായേല്‍ കൌണ്ടര്‍ ടെററിസം കോംബാറ്റ് യൂനിറ്റിന്റെ തലവന്‍ എലി കാറ്റ്സറിന്റെയും ഇന്റലിജന്‍സിലെ മറ്റ് ഉന്നതരുടെയും നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുകയാണ്. ലോകമെങ്ങും ഭീകരപ്രവര്‍ത്തനം നടത്തുന്ന മൊസാദ്, ഇന്ത്യന്‍ ഇന്റലിജന്‍സ് വ്യവസ്ഥയില്‍ നുഴഞ്ഞുകയറുന്നത് തുടരുന്നു. 


അപ്പോള്‍ എന്തു നടക്കുന്നുവെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന് അറിയുമെന്നോ? അവര്‍ക്കു മാത്രമല്ല, സി.ഐ.എക്കും എഫ്.ബി.ഐക്കും ഫ്രഞ്ച്-ബ്രിട്ടീഷ്-ജര്‍മന്‍ ഇന്റലിജന്‍സിനും എന്താണ് നടക്കുന്നതെന്നറിയാം. ഒരു ചതുരശ്ര നാഴികയില്‍ സുരക്ഷിതമായി താമസിക്കുന്ന രാഷ്ട്രീയ-ഭരണവര്‍ഗത്തെ ഭയപ്പെടുത്തുന്നതില്‍ ഇസ്രായേലി വനിത സഞ്ചരിച്ച 109 സി.ഡി 35ാം നമ്പര്‍ കാറിനു കഴിഞ്ഞെന്നും അവര്‍ക്കറിയാം. 


ആര്‍ക്കാണു ഡല്‍ഹി സ്ഫോടനംകൊണ്ടുള്ള ഗുണം എന്നാണു നാം ചോദിക്കേണ്ടത്. പ്രതികരണത്തിന്റെ സ്വഭാവം നോക്കുമ്പോള്‍, അമേരിക്കന്‍-ഇസ്രായേലി കരങ്ങളാണ് ഇതിനു പിന്നിലെന്ന സംശയം ശക്തമാണ്. കാരണം, ഇറാനെതിരേ അണിനിരന്നവര്‍ക്കാണു സ്ഫോടനംകൊണ്ടുള്ള ഗുണം. 


ജോര്‍ജിയയിലാണു മറ്റൊരു സ്ഫോടനം നടന്നത്. ഇറാനും സിറിയക്കുമെതിരേ നടക്കുന്ന ആക്രമണത്തില്‍ വാഷിങ്ടന്റെ ശിങ്കിടിയായി മാറുകയാണ് ആ രാജ്യം. യു.എസ് തലസ്ഥാനത്ത് ഈയിടെ അതുസംബന്ധിച്ച ആലോചനകള്‍ നടന്നിരുന്നു. ഇന്ത്യക്ക് അതിന്റെ ഇന്ധനാവശ്യങ്ങള്‍ പരിഗണിച്ച്  ഇറാനെതിരേയുള്ള ഉപരോധത്തില്‍ പങ്കെടുക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇറാനെതിരായ പൊതുജനാഭിപ്രായം കൃത്രിമമായി നിര്‍മിക്കേണ്ടതുണ്ട്. കോര്‍പറേറ്റ് മീഡിയയില്‍ അവര്‍ അന്നംനല്‍കുന്ന ഏജന്റുമാരെ ഉപയോഗിച്ചുകൊണ്ടും അച്ചടിമാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്ളാന്റ് ചെയ്തുകൊണ്ടും ഇറാനുമായുള്ള വ്യാപാരബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനു സമ്മര്‍ദ്ദം ചെലുത്താം; അങ്ങനെ സംഭവിക്കുന്നത് ഇരുകൂട്ടര്‍ക്കും നഷ്ടംവരുത്തുമെങ്കിലും. ഇറാനെതിരായ യുദ്ധത്തിലേക്കുള്ള പാതയില്‍ ഉപയോഗിക്കുന്ന സമ്മര്‍ദ്ദതന്ത്രങ്ങളില്‍പ്പെടും ചിലപ്പോള്‍ ഡല്‍ഹി സ്ഫോടനം. സ്ഫോടനം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ അഭിപ്രായം പറഞ്ഞുതുടങ്ങി. ഇറാനോ ലബ്നാനിലെ ഹിസ്ബുല്ലയോ ആണ് സ്ഫോടനത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന തെളിവിന്റെ തരിമ്പുപോലുമില്ലെങ്കിലും പലരും ഇസ്രായേലി പ്രധാനമന്ത്രിയുടെ ആരോപണം അപ്പടി ആവര്‍ത്തിക്കുകയാണ്. അയര്‍ലന്‍ഡ് തൊട്ട് ചിലി വരെ കാരബോംബ് ഉപയോഗിച്ചവരും ഇപ്പോഴും ഉപയോഗിക്കുന്നവരും ഇസ്രായേലികളാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നവര്‍ ആരാണെന്നു നമുക്കറിയാം. അതിനാല്‍ നാം ചോദിക്കേണ്ടത് ഇതാണ്: ആര്‍ക്കാണു സ്ഫോടനംകൊണ്ടു ഗുണം കിട്ടുന്നത്?  
  
                               (കടപ്പാട്:നിലോഫര്‍ ഭാഗവത്)
(ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ നിലോഫര്‍, അഡ്. വിഷ്ണു ഭാഗവതിന്റെ പത്നിയാണ്.)





അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"