2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

മാലേഗാവ്‌ മുതല്‍ കാസര്‍കോട് വരെ.

                        
കഴിഞ്ഞു പോയ പത്തു വര്‍ഷത്തിനിടയില്‍ നമ്മുടെ നാട്ടില്‍ നടന്ന കലാപങ്ങളുടെ റെക്കോര്‍ഡില്‍ മറ്റുള്ളവരെ പട്ടികയില്‍ കയറാന്‍ പോലും സമ്മതിക്കാതെ ആര്‍ എസ് എസ് വന്‍ മുന്നേറ്റത്തിലാണ്. 2002 ഗുജറാത്ത്‌ കലാപം മുതല്‍ എടുത്തു നോക്കിയാല്‍ ഇന്ത്യാരാജ്യം അഭിമുഖീകരിക്കേണ്ടിവന്ന കലാപങ്ങളും സ്ഫോടനങ്ങളും എണ്ണിക്കണക്കാക്കുക പ്രയാസമായിരിക്കും അത്രയും സ്ഫോടനങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നമ്മുടെ രാജ്യം സഹിച്ചത്. 

ഗുജറാത്ത് കലാപത്തിനു ശേഷം 2003 നവംബര്‍ 21നും 2004 ആഗസ്ത് 24 നും പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്ഫോടനങ്ങള്‍ മുതല്‍ എന്നിയാലോതുങ്ങാത്ത സ്ഫോടനങ്ങളും കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു വരുന്നു. തന്ത്രപൂര്‍വ്വം എല്ലാം നിരപരാധികളായ മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കാനുള്ള സംഘപരിവാര്‍ സംഘടനയുടെ തന്ത്രങ്ങള്‍ ആദ്യമൊക്കെ വിജയിച്ചെങ്കിലും ചില ആര്‍ജ്ജവമുള്ള അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ വസ്തുനിഷ്ഠമായി അന്വേഷിച്ചപ്പോള്‍  യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയായിരുന്നു.
2003 ല്‍ മഹാരാഷ്ട്രയിലെ ചില പള്ളികളില്‍ നടത്തിയ സ്ഫോടനങ്ങള്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്നും ദാവൂദ്‌ ഇബ്രാഹിമിന് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു  പ്രചാരണം. എന്നാല്‍   മുംബ് സംഘപരിവാര്‍ സംഘം നടത്തിയ സ്ഫോടനങ്ങളിലെ  പ്രതികളാണ് ഇവിടെയും സ്ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെയും അറസ്റ് ചെയ്തില്ല. 2006 സപ്തംബറില്‍ നടന്ന മലേഗാവ് സ്ഫോടനത്തിലും മറിച്ചായിരുന്നില്ല  സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല എന്നീ മുസ്ലിംകള്‍ ആയിരുന്നു. 

                                             
2007 ലെ 70 ഓളം പേര്‍ മരിച്ച സംജോദാ എക്സ്പ്രസ് സ്ഫോടനം ലശ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണെന്നായിരുന്നു പാകിസ്താന്‍ സ്വദേശിയായ അസ്മത്ത് അലി എന്ന യുവാവിനെ അറസ്റ്റ്‌ ചെയ്യുന്നു. ഈ സ്ഫോടനത്തില്‍ മരണപ്പെട്ടവരാകട്ടെ  ഭൂരിഭാഗവും പാകിസ്താനികളും. ഇപ്പോള്‍  ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍  അടക്കമുള്ള ഹിന്ദുതത്വം തീവ്രവാദികളാണ് എന്ന് കേസ്‌ അന്വേഷിച്ച എന്‍ ഐ യെ കണ്ടെത്തി. തുടര്‍ന്ന് മക്കാമസ്ജിദ് സ്ഫോടനം,അജ്മീര്‍ ദര്‍ഗ സ്ഫോടനം,താനെ സിനിമാ ഹാള്‍ സ്ഫോടനം,കാണ്‍പൂര്‍, നന്ദേഡ് സ്ഫോടനങ്ങള്‍ , ഗോവ സ്ഫോടനം എന്ന് വേണ്ട ഇന്ത്യാരാജ്യത്തു നടന്ന എല്ലാ പ്രഥാന കലാപത്തിലും സംഘപരിവാറിന്‍റെ  പങ്ക് വിളിച്ചോതുന്നതാണ് നമ്മള്‍ കണ്ടത്. എല്ലാത്തിലും ആദ്യം അന്വേഷണം മുസ്ലിംകളുടെ നേര്‍ക്ക്‌ തിരിച്ചു വിടാന്‍  സംഘപരിവാര്‍ ശ്രമിക്കുകയായിരുന്നു. 

കലാപങ്ങള്‍ കുറവായ നമ്മുടെ കൊച്ചുകേരളത്തിലും കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ആസൂത്രണം ആണ്  സംഘപരിവാര്‍  ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്. പെരുമ്പാവൂരില്‍ അറവു കച്ചവടക്കാരായ ചിലര്‍ പെരുമ്പാവൂര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തി നു ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് മേയാന്‍ വിട്ട പശുവിനെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന്  അറുത്തത് മുതല്‍ കലാപം  എങ്ങനെ ഉണ്ടാക്കും എന്ന ആര്‍ എസ് എസ് കണക്ക് കൂട്ടലുകള്‍ ഓരോന്നും തെറ്റുകയായിരുന്നു. പെരുമ്പാവൂരില്‍ അവരുടെ ഉദ്ദേശം നടക്കാതെ പോയപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പന്നിയുമായി മുസ്ലിം പള്ളിയിലേക്ക് മാര്‍ച്ച നടത്തി നോക്കി. അതിനു ശേഷം ഈയടുത്ത് വടക്കേകാട് കൌക്കാനപ്പെട്ടി കപ്ളേങ്ങാട് ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മറ്റി ഷെഡിന് തീവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായതും ആര്‍ എസ് എസ് കാര്‍. ആര്‍ എസ് എസ് പ്രവര്‍ത്തകരായ  കൌക്കാനപ്പെട്ടി സ്വദേശികളായ സബീഷ്, ബജീഷ് എന്നിവരേയാണ് വടക്കേകാട് എസ് ഐ പിടികൂടിയത്. ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മറ്റി ഷെഡിന് തീവെച്ച് മേഖലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും ഇതുവഴി മേഖലയിലെ നബിദിനാഘോഷം അലങ്കോലമാക്കാനുമുള്ള  സംഘപരിവാര്‍  ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്.

 ഏറ്റവും അവസാനം കാസര്‍കോട്  മധൂര്‍ പഞ്ചായത്തിലെ കൂടലില്‍ ഒരു ആരാധനാലയത്തിലെ വിഗ്രഹത്തിനടുത്ത് പോത്തിന്റെ തല കണ്ടതിനെ തുടര്‍ന്ന് "ക്ഷേത്രത്തിന്റെ നടയില്‍ ഗോമാതാവിന്‍റെ തല അറുത്തു വച്ച് കൊണ്ട് ഇസ്ലാമികതീവ്രവാദികള്‍ അഴിഞ്ഞാടി" എന്നും പറഞ്ഞുഹിന്ദുക്കളെ ഇളക്കി വിടുന്നതാണ്  സംഘപരിവാര്‍  ചെയ്തത്. സ്ഥലത്തെ  സംഘപരിവാര്‍  , ആ ക ഛ നേതാക്കന്മാരെ ചോദ്യം ചെയ്‌താല്‍ അറിയാം ഇത് കലാപമുണ്ട്ടക്കി മുസ്ലിം വീടുകള്‍ കൊള്ളയടിക്കാന്‍ കാവി തീവ്രവാദികള്‍ കൊണ്ടുവച്ച തലയാനിതെന്നു.  ഇന്ന് അറുത്തുകൊണ്ട് വച്ചു എന്ന് ആര്‍ എസ് എസ് പറയുന്ന തല എത്രയോ ദിവസം പഴക്കമുള്ള തലയാണ് എന്ന് ആ ഫോട്ടോ കണ്ടാല്‍ തന്നെ വ്യക്തമാകും. 
                                                      
അത് പോലെ  കഴിഞ്ഞ നബിദിനാഘോഷത്തിന് പട്ടാളയൂണിഫോമിന് സാമ്യമായ യൂണിഫോം ധരിച്ചു ഒരു മഹല്‍ കമ്മറ്റി  പരേഡ്‌ നടത്തിയപ്പോള്‍  അതിനു വിദേശ തീവ്രവാദികളുടെ സഹായം ലഭിച്ചു എന്ന് പറഞ്ഞു അത് ഒരു ഭീകരവാദപ്രവര്‍ത്തനം ആക്കാനുള്ള പ്രചാരണത്തിലാണ് ആര്‍ എസ് എസ്സും പോഷകസംഘടനകളും. നബിദിന റാലി കണ്ട ശേഷമുള്ള സന്ഘികളുടെ വെപ്രാളം ഇനിയും തീര്‍നിട്ടില്ല.  കുറച്ചു മുസ്ലിംകളുടെ രക്തം വീണു കണ്ടാലെ ഈ വെപ്രാളം തീരു‍. ... .
                                                               (കടപ്പാട്:ഒലീവ് )

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"