2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഒമാനൂര്‍ ശുഹദാക്കള്‍ -3

ആദ്യഘട്ട ചെറുത്ത് നില്‍പ്പ്
   തന്റെ വീട് ലക്ഷ്യമാക്കി വരുന്ന ജനക്കൂട്ടത്തെക്കൊണ്ട് അസാമാന്യമായ ധീരതയോടെ പുറത്തുവന്നു.യാതൊരുതെറ്റും ചെയ്യാത്ത മുസ്ലിംകളോടുള്ള ഈ അനീതിയില്‍ നിന്നു പിന്തിരിയണമെന്നും ഇത് നിങ്ങള്‍ക്കുനഷ്ട്ടങ്ങളെ വരുത്തിവയ്ക്കുമെന്നും അദ്ദേഹം ആക്രമിസംഘത്തിന്നു മുന്നറിയിപ്പ് നല്‍കി.കുഞ്ഞാലിയുടെ ഈ അചഞ്ചലമായ മുന്നറിയിപ്പ് കേട്ട ശത്രുക്കള്‍ ,പുരയെരിക്കുക എന്ന തങ്ങളുടെ തീരുമാനത്തില്‍ നിന്നു പിന്തിരിയുന്ന പ്രശ്നമില്ലെന്നു കുഞ്ഞാലിയെ അറിയിച്ചു.ഇതുവരെ അക്രമികള്‍ ചെയ്ത ഗുരുതരമായ പാതകങ്ങളെ ഓര്‍മിച്ച കുഞ്ഞാലി ഇവരോടുള്ള ഏത് വിട്ടുവീഴ്ചയും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തലാകും എന്നു തിരിച്ചറിഞ്ഞിരുന്നു.
   കുഞ്ഞാലിയും അക്രമികളുടെനേതാക്കളും തമ്മിലുള്ള സംഭാഷണമദ്ധ്യേ അക്രമിസംഘം പുരയ്ക്കു തീ കൊളുത്തിയിരുന്നു.ശത്രുക്കള്‍ ഇങ്ങനെ പ്രതിജ്ഞ്ഞനിറവേറ്റി.എന്നാല്‍ സര്‍വ്വായുദ്ധസജ്ജരായ ശത്രുസംഘത്തിലേക്ക് കുഞ്ഞാലിയും കുഞ്ഞിപ്പോക്കറും എടുത്തു ചാടി.ചെറുതോട് എന്ന ആ സ്ഥലം ഒരു കൂട്ടപ്പടയ്ക്ക് അരങ്ങായി.അസാമാന്യധീരതയും അഭ്യാസപാടവുമുണ്ടായിരുന്ന കുഞ്ഞാലിയുടെയും പോക്കരുടെയും പരാക്രമങ്ങള്‍ക്ക് മുമ്പില്‍ വമ്പിച്ച ഒരു സംഘം പകച്ചുനിന്നു.
   പൂര്‍വാനുഭവങ്ങളില്‍ നിന്നു വ്യത്യസ്ഥമായും അപ്രതീക്ഷിതമായും സംഭവിച്ച ഈ ചെറുത്തുനില്‍പ്പില്‍ അക്രമിസംഘം ഭയന്നുചിതറിയോടി.അവരില്‍പ്പെട്ട പലരുടേയും ജീവന്‍ പോകുകയും മുറിവേറ്റവരും അര്‍ദ്ധപ്രാണരുമായി ശിഥിലരായി അവര്‍ക്കു പിന്‍വാങ്ങേണ്ടിവരുകയും ചെയ്തു.കുഞ്ഞാലിയും മരുമകനും നിസാരപരിക്കുകളോടെ ശത്രുക്കളുടെ ഏതാക്രമണവും ചെറുക്കാനുള്ള മനക്കരുത്ത് ആര്‍ജിച്ചിരുന്നു.ശത്രുക്കളുടെ പിന്മാറ്റം താല്‍കാലികമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.കൂടുതല്‍ സജ്ജീകരണങ്ങളോടെ അവര്‍ തിരിച്ചെത്തും മുമ്പു കുഞ്ഞിപ്പോക്കറുടെ ജ്യേഷ്ഠസഹോദരനായ മൊയ്തീനെയും തേടി അവര്‍ കുട്ടറായ് എന്നസ്ഥലത്തെത്തി.മൊയ്തീനുമായി ചേര്‍ന്ന് ശത്രുക്കള്‍ക്കെതിരെ പ്രതിരോധിക്കുന്നതിന്ന് ആസൂത്രണം നടത്തുകയും എന്തും നേരിടാന്‍ സജ്ജരായി രക്തസാക്ഷിത്വകാംക്ഷയോടെ നിലകൊള്ളുകയും ചെയ്തു.ദുല്‍ഹജ്ജ് ആറിനായിരുന്നു ഈ ആദ്യഘട്ടയുദ്ധം നടന്നത്.പിന്തിരിഞ്ഞോടിയ സൈന്യം കൂടുതല്‍ ആയുദ്ധസന്നാഹങ്ങളോടെയും ആല്‍ബലത്തോടെയും അന്ന് തന്നെ തിരിച്ചുവന്നു.
രണ്ടാംഘട്ട ആക്രമണവും പ്രതിരോധവും 
   കുട്ടറായിലെ മൊയ്തീന്‍റെ വീട് ചുട്ടെരിക്കുക എന്നതായിരുന്നു അവര്‍ ലക്ഷ്യം വെച്ചത്.അത് തടയുന്ന കുഞ്ഞാലിയെയും മരുമക്കളേയും നിഷ്കരുണം വധിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.വീരവാദങ്ങളോടെ ശത്രുനിരയില്‍ നിന്നുള്ള ഓരോ മല്ലന്‍മാര്‍ ഊഴം വെച്ച് കുഞ്ഞാലിയോടെതിരിട്ടു.ദ്വന്ദയുദ്ധത്തില്‍ രക്ഷയില്ലെന്നു കണ്ട അക്രമിസംഘം ക്ഷുഭിതരായി കുഞ്ഞാലിയെ വളഞ്ഞു.എന്നാല്‍ ഇതു കണ്ടതോടെ കുഞ്ഞിപ്പോക്കറും മൊയ്തീനും രംഗത്തെത്തി.പിന്നെയൊരു കൂട്ടപ്പടയാനവിടെ നടന്നത്.മൂന്നുപേരും മൂനുഭാഗത്തേക്കു തിരിഞു ആക്രമിസംഘത്തോട് പൊരുതിനിന്നു.ഈ രണ്ടാം ഘട്ടത്തിലും അസംഖ്യം ആക്രമികള്‍ക്ക് ജീവന്‍ പോവുകയും പലര്‍ക്കും അംഗവിച്ഛേദംസംഭവിക്കുകയും ചെയ്തു.വെറും മൂന്നുപേരായിരുന്നു പോരാളികളെങ്കിലും അസാമാന്യമായ അവരുടെ ഇച്ഛാശക്തിക്കും അചഞ്ചലമായ ധീരതയ്ക്കും മുന്നില്‍ ആക്രമിസംഘത്തിന്നു പിടിച്ചുനില്‍ക്കാനായില്ല.ചകിതരായ അക്രമിസംഘം വീണ്ടും പിന്തിരിഞ്ഞോടി.ശത്രുക്കളുടെ പിന്മാറ്റം താല്‍കാലികമാനന്നു അവര്‍ക്കറിയാമായിരുന്നു.തങ്ങളുടെ ജീവനെടുക്കാതെ അവരിനി ഒരിയ്ക്കലും അടങ്ങിയിരിക്കില്ല എന്നു പോരാളികള്‍ ധരിച്ചു.രക്തസാക്ഷിത്വകാംക്ഷയോടെ പൊരുതുന്ന തങ്ങള്‍ക്ക് അത് ലഭ്യമാവുമെന്നു തന്നെ അവര്‍ പ്രതീക്ഷിച്ചിരുന്നു.തുടര്‍ന്നു അവലംഭിക്കേണ്ട യുദ്ധമുറയേകുറിച്ച് അവര്‍ ആസൂത്രണം നാദത്തി.ഓരോരുത്തരും ഊഴം വെച്ച് ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ അവരുറച്ചു.
   തോറ്റോടിയവര്‍ കുട്ടറായിയില്‍നിന്ന് അധികം ദൂരത്താല്ലാതെ സമ്മേളിച്ചിരുന്നു.തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ലക്ഷ്യപൂര്‍ത്തീകരണം നടത്താതെ പിന്തിരിയേണ്ടിവണത്തില്‍ അവര്‍ക്കു കനത്തനിരാശയും അമര്‍ഷവുമുണ്ടായിരുന്നു.വെറും മൂന്നുപേരോട് വലിയ ആയുധമികവും ആയോധനവൈഭവവുമുള്ള വലിയൊരു സംഘം തോറ്റോടേണ്ടി വന്നതില്‍ തീര്‍ത്താല്‍തീരാത്ത അപമാനഭാരം അവര്‍ക്കുണ്ടായി.ദുല്‍ഹജ്ജ് ഏഴ് വെള്ളിയാഴ്ച്ചയാവുമ്പോയേക്കും പലവിധ പരിണാമങ്ങളിലൂടെ സംഭവപരമ്പരകളിലൂടെ അക്രമികള്‍ക്ക് കനത്ത നഷ്ടങ്ങള്‍ വരുത്തിവച്ചു.
   അക്കാലത്ത് ആയുധപരിശീലനവും സൈനികസേവനവും ചില ജാതിവൃത്തങ്ങളുടെ അവകാശവും കുലത്തൊഴിലുമായിരുന്നു.മലയാള ക്ഷത്രിയറും ചില നായന്മാരുമായിരുന്നു കേരളത്തിലെ യോദ്ധാക്കള്‍ .
   കുട്ടിക്കാലം മുതല്‍ത്തന്നെ കളരികളില്‍ പരിശീലനം സിദ്ധിച്ച അവര്‍ മെയ് വഴക്കവും കൈത്തഴക്കവും വരുത്തിയ നല്ല യോദ്ധാക്കള്‍ തന്നെയായിരുന്നു.എന്നാല്‍ ഒറ്റയോറ്റയായി നില്‍ക്കുമ്പോള്‍ മാത്രമാണ് ഈ മികവ് പുലര്‍ത്തിയിട്ടുള്ളത്.ഒറ്റയോറ്റയായ അഭ്യാസപാടവത്തിന്റെ ആകത്തുകയല്ല ഒരു സൈനത്തിന്റെ ബലം.ചിട്ടയായി നടത്തുന്ന കൂട്ടനീക്കങ്ങള്‍ കൊണ്ട് അനേകായിരം പേര്‍ ഒറ്റ അവയവമായി മാറേണ്ട സൈന്യത്തിന്നു ചേര്‍ണ്ണതല്ലായിരുന്നു അവരുടെ സൈനിക ശിക്ഷണം.
അന്തിമയുദ്ധം 
   ദ്വന്ദയുദ്ധത്തിന്നു തയ്യാറെടുത്ത പോരാളികളില്‍നിന്നു മൊയ്തീന്‍ ആദ്യം രംഗത്ത് വന്നു.വീരവാദങ്ങള്‍ മുഴക്കി ശത്രുനിരയില്‍ നിന്നും ഓരോ മല്ലന്‍മാര്‍ എത്തി.ആദ്യഘട്ടത്തില്‍ ശക്തരായ അഞ്ചുമല്ലന്‍മാരേ ഓരോരുത്തരെയായി ഊഴം വെച്ച് ദ്വന്ദയുദ്ധം ചെയ്തു മൊയ്തീന്‍ പരാജയപ്പെടുത്തി.തുടര്‍ന്നു ഈ രണ്ടു പേര്‍ തയ്യാറായി വരാന്‍ അദ്ദേഹം വെല്ലുവിളിച്ചു.
   രക്തസാക്ഷിത്വം കാംക്ഷിച്ച അദ്ദേഹത്തിന്നു മുമ്പില്‍ ഏത് വന്‍ശക്തിയും നിസ്സാരമായിരുന്നു.ശത്രുപക്ഷത്തുനിന്ന് ധാരാളം പേരെ വദിച്ചതിന്നുശേഷം ദ്വന്ദയുദ്ധമവസാനിപ്പിച്ച് ശത്രുക്കള്‍ അദ്ദേഹത്തിന്നു നേരെ ചീറിയടുത്തു.ഈ സമയം ശത്രുക്കളില്‍ നിന്നൊരുവന്റെ കുന്തം നെഞ്ചില്‍ തറച്ച് മൊയ്തീന്‍ രക്തസാക്ഷിയായി.
   രണ്ടാം ഊഴം കുഞ്ഞാലിക്കായിരുന്നു.അദ്ദേഹത്തിന്റെ പരാക്രമങ്ങളിലും ധാരാളം ആക്രമികള്‍ക്ക് ജീവന്‍ പോയി.ഉച്ചയ്ക്കരംഭിച്ച യുദ്ധം ഏതാണ്ട് അസര്‍ നേരമടുത്തപ്പോള്‍ കുഞ്ഞാലി ക്ഷീണിതനായി.പരിക്കുകളേറ്റ് രക്തം വാര്‍ന്നു പോകുന്ന ശരീരവുമായി അദ്ദേഹം യുദ്ധം തുടരുന്നുണ്ടായിരുന്നു.പോരാടിക്കൊണ്ടിരുന്ന കുഞ്ഞാലിയുടെ ശരീരത്തില്‍ പെട്ടന്നാണ് വെടിയുണ്ട പതിച്ചത്.പിന്നെ അധികമൊന്നും അദ്ദേഹത്തിന്നു പോരാടാനൊത്തില്ല.വൈകാതെ തന്നെ അദ്ദേഹം രക്തസാക്ഷ്യം വരിച്ചു.
   മൊയ്തീനെയും കുഞ്ഞാലിയെയും വകവരുത്താന്‍ ശത്രുക്കള്‍ക്ക് ഒരുപാടുപേരുടെ ജീവന്‍ പകരം നാല്‍കേണ്ടിവന്നിരുന്നു.കുഞ്ഞാലിയും മൊയ്തീനും ഇല്ലാത്തസ്ഥിതിക്ക് മൂന്നാമനായ കുഞ്ഞിപ്പോക്കര്‍ എളുപ്പം കീഴടങ്ങുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ വിവരീതമാണ് സംഭവിച്ചത്.കുഞ്ഞിപ്പോക്കര്‍ ധാരാളം പേരെ വധിച്ചു.കരുണാകരനും പോക്കരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
   പ്രമുഖരില്‍ ചിലര്‍ ഇങ്ങനെ വധിക്കപ്പെട്ടതോടെ കുഞ്ഞിപ്പോക്കറിനെതിരെ അവര്‍ കുതന്ത്രം മെനഞ്ഞു.ഒടുവില്‍ കുറുപ്പ് എന്നൊരാള്‍ അംബെയ്തു വീയ്ത്തി.അദ്ദേഹത്തിന്റെ ഇടനെഞ്ചിലാണ് അമ്പേറ്റത്.അങ്ങനെ ആ ധീരനും രക്തസാക്ഷിത്വപുണ്യം നേടി.ഇവര്‍ മൂന് പേരാണ് ഒമാനൂര്‍ ശുഹദാക്കള്‍ .
പുതിയ വായന തേടുന്ന പ്രാദേശിക ചരിത്രം 
   ചരിത്രത്തെ സമഗ്രമായി സമീപ്പിക്കുമ്പോള്‍ ഇത്തരം പ്രാദേശിക നടപ്പാടികള്‍ക്കു പ്രസക്തിയില്ല എന്നു ധരിച്ച് ആധുനിക ചരിത്രകാരന്മാര്‍ ഈ ചരിത്ര സംഭവം അനാവരണം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.മാപ്പിളസമൂഹത്തിന്റെ സാമ്രാജ്യത്വവിരുദ്ധ സമരമുന്നേറ്റങ്ങള്‍ക്ക് ശുഹദാക്കളെ സംബന്ധിച്ചുള്ള ഈ വീരഗാഥകള്‍ പ്രത്യയശാസ്ത്ര പിന്‍ബലമൊരുക്കിയിരുന്നുവെന്ന വസ്തുത വിസ്മരിക്കാനാവില്ല.ന്യൂനപക്ഷസമൂഹത്തിന്റെ വിമോചനരാഷ്ട്രീയത്തിന്ന് കഴിഞ്ഞകാല ചരിത്രത്തില്‍ അടിത്തറ പണിത ചരിത്രത്തിലെ ഇത്തരം പാര്‍ശ്വചിത്രങ്ങള്‍ പുതിയ തലമുറയ്ക്ക് ഇനിയും അവ്യക്തമായിരുന്നു കൂടാ.യൂറോ കേന്ദ്രിതമായ ശാസ്ത്രീയതയുടെ ചരിത്രത്തിന്റെ ചാലകനിയമങ്ങളെ സംബന്ധിച്ച മൂഢധാരണകളോടു കലഹിച്ച് കീഴാള പഠനങ്ങള്‍ പ്രബലപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരം പ്രാദേശികചരിത്രങ്ങള്‍ക്കു വലിയ പ്രസക്തിയാണുള്ളത്.
   കാല്‍പനികമായ ഭൂതകാല വിഭൂതികള്‍ക്കപ്പുറം അനുഭവതീക്ഷ്ണമായ ഭൂതകാലയാഥാര്ഥ്യത്തെ പുനരവതരിപ്പിക്കാനും പുരാവൃത്തങ്ങളില്‍ നിന്നും വക്രീകരണങ്ങളില്‍ നിന്നും ചരിത്രയാഥാര്‍ഥ്യങ്ങളെ വേര്‍തിരിക്കാനും ഈ മേഖലയില്‍ വിപുലമായ പഠനങ്ങള്‍ അനിവാര്യമാണ്.
   ഒമാനൂര്‍ ശുഹദാക്കളുടെ ചരിത്രത്തില്‍ നിന്നും നമുക്ക് കുറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.സാമൂതിരി ഒരു മുസ്ലിമായിരുന്നില്ല,അവര്‍ നടത്തിയിരുന്നത് ഇസ്ലാമിക ഭരണവുമായിരുന്നില്ല.പിന്നെ സാമൂതിരിയുടെ രാജ്യത്ത് മുസ്ലിംകള്‍ ഭൂരിപക്ഷമായിരുന്നില്ല,ന്യൂനപക്ഷം തന്നെയായിരുന്നു.അന്നും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പണ്ഡിതന്‍മാരും ഉണ്ടായിരുന്നു.ആ യഥാര്‍ത്ഥ അറിവ്ത്തന്നെയാണ് അവരെ ഈ തീരുമാനത്തിലെത്തിച്ചത്.ഇന്നത്തെ പണ്ഡിതന്‍മാരോട് ഈയോരവസ്ഥയില്‍ നമ്മള്‍ എന്ത് ചെയ്യണം എന്നു ചോതിച്ച് നോക്കൂ.മുസ്ലിം ഭരണമല്ല,നമ്മള്‍ ന്യൂനപക്ഷക്കാരാണ്,നമുക്ക് പോലീസും ഗവര്‍മെന്റും ഉണ്ട്,ഇവിടെ പ്രബോധനം പൂര്‍ത്തിയായിട്ടില്ല,.........തുടങ്ങി നിരത്താന്‍ കാരണങ്ങള്‍ അനവധിയായിരിക്കും.
അവലംബം 
1.മലബാര്‍ മാന്വല്‍ -വില്യം ലോഗന്‍ 
2.കേരളം ഒരു ലന്തക്കാരന്റെ ദൃഷ്ടിയില്‍ , കെ ശിവശങ്കരന്‍ നായര്‍ 
3.ജാതിവ്യവസ്ഥയും കേരളചരിത്രവും -പി കെ ബാലകൃഷ്ണന്‍ 
4.മാപ്പിള മുസ്ലിംസ് ഓഫ് കേരള -റോളണ്ട് ഇ മില്ലര്‍ 
5.ആംഗ്ലോ മാപ്പിളയുദ്ധം -എ കെ കോഡൂര്‍ 
6.ഒമാനൂര്‍ ശുഹദാക്കള്‍ -സി കെ സഅദി .മോങ്ങം 
7.മൌലിദ് ആരിഫ് -കാടേരി മുഹമ്മദ് മുസ്ല്യാര്‍ 
8.സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ -എന്‍ എം നമ്പൂതിരി 
9.കേരള മുസ്ലിംചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി -ഡോ:സി കെ കരീം 

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"