2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ഇന്ത്യന്‍ മുജാഹിദീന്റെ ആസ്ഥാനമെവിടെയാണ്?


  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദുര്‍ബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്ന് അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം വലിയ അപകടമാണെന്നു പറഞ്ഞ രാഷ്ട്രപതി മനുഷ്യത്വരഹിതവും മാരകവുമായ ആ രോഗത്തെ ചെറുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാവണമെന്നാവശ്യപ്പെട്ടു. സ്ത്രീകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യമായിരുന്നു പ്രണബ്കുമാര്‍ മുഖര്‍ജി രണ്ടാമതായി ഊന്നിപ്പറഞ്ഞത്. 
സര്‍ക്കാരുകളോടും ഗവര്‍ണര്‍മാരോടും ജനങ്ങളോടും രണ്ടുതരം ഭീകരവാദത്തെയും ഐക്യത്തോടെ ചെറുക്കാന്‍ രാഷ്ട്രപതി പറഞ്ഞു. രണ്ടും ഭീകരപ്രവര്‍ത്തനം തന്നെ. അളവില്‍ മാത്രമേ വ്യത്യാസമുള്ളൂ. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിനു മതമില്ല. എല്ലാ ഭീകരരും മുസ്ലിംകളാണെന്നു ചിലര്‍ പറയാറുണ്ട്. പക്ഷേ, ഭീകരവാദത്തിന്റെ പേരില്‍ അറസ്റിലായവരില്‍ ഭൂരിപക്ഷവും ജീവിതത്തിലെ പ്രധാന ഭാഗം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തരായി പുറത്തുവരാറാണു പതിവ്. അവരില്‍ അധികവും മുസ്ലിംകള്‍ തന്നെ. 
കാവിഭീകരതയെപ്പറ്റി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വിശദീകരിക്കുമ്പോള്‍ മുസ്ലിം ഭീകരതയെക്കുറിച്ചു നാക്കിട്ടടിക്കുന്നവര്‍ കുപിതരാവുന്നു. 
ഷിന്‍ഡെയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടു മുതിര്‍ന്ന നേതാക്കന്മാരായ ദിഗ്വിജയ്സിങും മണിശങ്കര്‍ അയ്യരും രംഗത്തുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറി പത്രസമ്മേളനം വിളിച്ച് ഷിന്‍ഡെയുടെ പ്രസ്താവന സാധൂകരിക്കുന്ന തെളിവുകള്‍ നിരത്തി; സ്ഫോടനങ്ങള്‍ നടത്തിയ പത്തു പേരുടെ പട്ടിക അദ്ദേഹം പുറത്തുവിട്ടു. ആര്‍.എസ്.എസുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരായിരുന്നു അവര്‍. 
ഷിന്‍ഡെയുടെ പ്രസ്താവന വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണെന്നു മുസ്ലിം സംഘടനകള്‍ ആരോപിച്ചിരുന്നു. 
അങ്ങനെയല്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ തെളിവുകളുമായി മുന്നോട്ടുവരണം. ആര്‍.എസ്.എസ്. ഭീകരപ്രവര്‍ത്തനത്തിനു പരിശീലനം കൊടുക്കുന്ന ക്യാംപുകള്‍ സംഘടിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് എന്താണു തടസ്സം? സിമിയെ നിരോധിക്കുന്നതിന് അത്യുല്‍സാഹം കാണിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആര്‍.എസ്.എസിനെ നിരോധിക്കാത്തത്? ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ യുക്തിസഹമായ അവസാനമായിരിക്കുമത്. 
ഇക്കാര്യത്തില്‍ പ്രായോഗികമായ നടപടികളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ ഭീകരവിരുദ്ധയുദ്ധത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും. 
ആര്‍.എസ്.എസിനെ നിരോധിച്ചില്ലെങ്കില്‍ ആയിരക്കണക്കിനു കേണല്‍ പുരോഹിതുമാര്‍ പെറ്റുവീഴും. അവരുടെ ഉള്ളിലിരിപ്പെന്താണെന്നു നമുക്കറിയാം. മതിയായ തെളിവുകളുണ്ടായിട്ടും ആര്‍.എസ്.എസിനെതിരേ നടപടിയെടുക്കാത്തതിന്റെ കാരണമെന്താണ്? കേണല്‍ പുരോഹിതിനു പരിശീലനം നല്‍കിയ ഓഫിസര്‍മാര്‍ ആരാണെന്നു രാജ്യത്തിന് അറിയേണ്ടതുണ്ട്. പുരോഹിത് മലേഗാവ് സ്ഫോടനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുംബൈ എ.ടി.എസിന്റെ മുന്‍ മേധാവി കെ.പി. രഘുവന്‍ഷി കേണലുമായി സഹകരിച്ചിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. അതുപോലെ സ്ഫോടനങ്ങള്‍ നടക്കുമ്പോഴെല്ലാം അവയ്ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നു പോലിസ് പറയുന്നു. പിന്നെ മാധ്യമവിചാരണയും അറസ്റും നടക്കുന്നു. ഗവണ്‍മെന്റ് ആരാണതിന്റെ നേതാവ്? എവിടെയാണതിന്റെ ആസ്ഥാനം? അതടച്ചു പൂട്ടിയിട്ടുണ്ടാ? എന്നൊക്കെ വെളിപ്പെടുത്തണം. 1992ല്‍ ഡല്‍ഹിയില്‍ ഇസ്രായേലി എംബസി ആരംഭിച്ച ശേഷമാണ് ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ പ്രചാരവേല ശക്തിപ്പെട്ടതെന്ന കാര്യം സര്‍ക്കാരിനറിയുമോ? 

(കേന്ദ്ര കൃഷിമന്ത്രി താരിഖ് അന്‍വര്‍ രാഷ്ട്രീയ സഹാറ പത്രത്തിലെഴുതിയ ലേഖനത്തില്‍നിന്ന്)
നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"