2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ബാബരി മസ്ജിദ്

   1949ല്‍ വിഭജനത്തെ തുടര്‍ന്നു ബാബരിമസ്ജിദിന്റെ വിവാദവിഷയമായ ഭാഗം അടച്ചുപൂട്ടിയിടുകയു ണ്ടായി.അന്നു കേന്ദ്രമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലും യു.പി.മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദവല്ലഭ 
പാന്തും ഹിന്ദുമതദ്വാശികളായിരുന്നില്ലല്ലോ.1949ല്‍ ഡിസംബര്‍ 22 ആം തീയ്യതി അയോധ്യയിലെ 
പോലീസുസ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീരാം ദുബേയുടെ റിപ്പോര്‍ട്ടിന്‍ മേലായിരുന്നു അടച്ചിട 
ല്‍ നടപടി എടുക്കേണ്ടിവന്നത്.അന്നു കുറേപ്പേര്‍ മതില്‍ ചാടിക്കടന്ന് മസ്ജിദില്‍ അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചു.മുസ്ലിംകളുടെ കൈയില്‍നിന്ന് മസ്ജിദ് വെട്ടിപ്പിടിക്കുന്നുവെന്നതായിരുന്നു അവരുടെ ഭാവം.........
   ബാബരിമസ്ജിദ് ശ്രീരാമജന്മഭൂമിയായി നേടിയെടുത്ത വിജയം ആഘോഷിക്കാന്‍ ജൈത്രരതയാത്ര വിശ്വഹിന്ദുപരിഷത്തുകാര്‍ നടത്തി.അതു പരാജയബോധവും ദുഃഖവും സ്വാഭാവികമായ കോപവും മുസ്ലിംകളില്‍ വളര്‍ത്തി.പല നഗരങ്ങളിലും ഡല്‍ഹിയിലും അങ്ങ് ജമ്മു കശ്മീരിലും രക്തച്ചൊരിച്ചില്‍ ഉണ്ടായി.ഈ മാതിരി വിജയവും വിജയാഘോഷവും അല്‍പ്പന്മാരുടെ  താണ്.വിജയത്തില്‍ എളിമയും പരാജയത്തില്‍ കൂസലില്ലായ്മയുമാണ് ശക്തിയുടെയും അന്തസ്സിന്റെയും അഭിമാനത്തിന്റെയും മാന്യതയുടെയും അടയാളങ്ങള്‍.ഇവയൊന്നും നമുക്കില്ലല്ലോ.
   'മനുഷ്യസ്നേഹി 'എന്നല്ലാതെ 'മതസ്നേഹി ','ഭാഷാസ്നേഹി ',ജാതിസ്നേഹി 'എന്നിങ്ങനെപ്പോ
കുന്ന 'സ്നേഹങ്ങള്‍ 'ഒന്നും ഞാന്‍ മതിക്കുന്നില്ല.ലേശം ലേശം ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നുമുണ്ട്.എന്തന്നാല്‍ ആ 'സ്നേഹങ്ങളുടെ 'എല്ലാം മറുപുറം 'ദോഷ 'ങളാണ്.ഇരുണ്ട് ബീഭത്സ -
ങളായ ദോഷങ്ങള്‍ .
   ബാബരിമസ്ജിദ്നെപ്പറ്റി എഴുതപ്പെട്ട കത്തുകളില്‍ ഒന്നില്‍ പറയുന്നു:" ഇസ്ലാമിന്റെ ഉല്‍ഭവത്തിന്നു മുമ്പുതന്നെ നിര്‍മ്മിക്കപ്പെട്ട രാമജന്മഭൂമി 'മന്ദിരം'തകര്‍ത്ത് അവിടെ മസ്ജിദ് പണിയിച്ചത് 'നമ്മുടെ മാതൃഭൂമി 'ആക്രമിച്ച ബാബര്‍ ആയിരുന്നു.സ്വാഭിമാനമുള്ള ഒരു രാഷ്ട്രവും അക്രമണകാരിയുടെ സ്മാ രകങ്ങള്‍ നിലനിര്‍ത്തുന്നില്ല "
   ഇതു വായിച്ചപ്പോള്‍ ........
  " ആരിക്കത്തെഴുതി,സ്വധര്‍മസുഭഗം 
  ദേശാഭിമാനോജ്വലം ...."
എന്നു വിസ്മയിച്ചുപോയി.അതേ അവസരത്തില്‍ ഗാന്ധിജിയുടെ ഈ വാക്കുകളും ഓര്‍ത്തുപോയി:
"  ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും സഹകരിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലിംകള് ഒന്നുകില്‍ ഇന്ത്യക്ക് പുറത്ത് പോകുകയോ അല്ലെങ്കില്‍ ഹിന്ദുക്കളുടെ അടിമകളായി കഴിഞ്ഞൂകൂടുകയോ ചെയ്യണമെന്നും കരുതുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ട് "  . ഈ വിഭാഗമാണ് രാമജന്മഭൂമിയുടെ പ്രക്ഷോഭകരും പ്രകടനക്കാരും.
   " നമ്മുടെ മാതൃഭൂമി "  ഈ നമ്മള്‍ ആരാണ് ?അതില്‍ രാമജന്മഭൂമിയും അയോധ്യാനഗരവും ഹിന്ദു -
സംഗമവും കൊണ്ടുനടക്കാത്തവര്‍ പെടുമോ ? ആരൊക്കെയാണ് ഈ ഭാരതത്തില്‍ 'സ്വദേശികള്‍ '
ആരാണ് വിദേശികള്‍ ? ബാബര്‍ ആക്രമിച്ചു കടന്നുവന്ന മധ്യേഷ്യന്‍. ,പ്രാകൃത ഗോത്രവര്‍ഗക്കാരാണ് 
ആര്യന്മാര്‍ .അവര്‍ ഈ നാട്ടുകാരെ 'ദസ്യൂക്കള്‍ 'എന്നും 'രാക്ഷസര്‍ 'എന്നും വിളിച്ചു.മോഹന്‍ജെദാരയിലും ഹാരപ്പോയിലും താമസിച്ചിരുന്ന നാഗരികസമൂഹത്തെ പുതിയതരം 
ഇരുമ്പായുധങ്ങളുമായി വന്ന ഇന്ദ്രന്റെ സൈന്യം തോല്‍പ്പിച്ചു തെക്കോട്ടൊടിച്ചു.പുരങ്ങള്‍ തകര്‍ക്കുന്ന 
'പുരന്ദരന്‍ 'ആയ ഇന്ദ്രന്‍ ആയിരുന്നു ആര്യരുടെ നേതാവ് .ഈ ആര്യന്മാരെ അപഹര്‍ത്താക്കളായി 
ഇന്നും കണക്കാക്കുന്ന ഒരു ചിന്താധാര ദക്ഷിണേന്ത്യയില്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.കോട്ടയം എസ്.എന്‍.ഡി പി യോഗത്തില്‍ ഈഴവന് രാമമന്ത്രം ഉപദേശിച്ചുകൊടുത്ത മദന്‍മോഹന്‍ മാളവ്യ -
യുടെ ചെവിയില്‍ ഇടിനാദം പോലെ മുഴങ്ങിയത് സി.കേശവന്റെയും,ഡോ:സി.ഒ.കരുണാകരന്റെയും 
'രാവണാ കീജെ 'വിളികള്‍ ആയിരുന്നു.മലയാളത്തില്‍ ഒരു രാവണായനമുണ്ടായെങ്കില്‍ തമിഴില്‍ ഒരു 
കീമാഴണം ഉണ്ടായി.എന്റെ ബാല്യകാലസ്മരണ എന്റെ നാട്ടിലെ വായനശാലയില്‍ നടന്നിരുന്ന 
'രാമരാവണ യുദ്ധങ്ങളാണ് '.എന്നാല്‍ ഞാന്‍ ഈ പൊളിച്ചെഴുത്തുകള്‍ ഒന്നും അംഗീകരിക്കുന്നില്ല.
പല കാലങ്ങളില്‍ പലേടങ്ങളില്‍ നിന്ന് ഒഴുകിവന്ന ഗോത്രവര്‍ഗങ്ങളും സംസ്കാരങ്ങളും മതങ്ങളും 
ഭാഷകളും എല്ലാം കലര്‍ന്നതാണ് വര്‍ത്തമാനകാലഭാരതം.നമ്മില്‍ ആരും തന്നെ 'ശുദ്ധ 'രക്തമോ 
'ശുദ്ധ 'സംസ്കാരമോ ശുദ്ധഭാഷയോ ഉള്ളവരല്ല.
   ബാബര്‍ ഇവിടെ വന്ന് ഒരു ഭരണവും വംശവും സംസ്കാരവും സംഭാവനചെയ്തു.ശിവജിയുടെ 
ചിത്രമെന്നല്ല,പഴയ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ചിത്രങ്ങളും കാണിക്കുന്നതു മുഗള്‍ശൈലിയി -
ലുള്ള വേഷസംവിധാനമാണ്.നമ്മുടെ ഭാഷയിലും ഭരണസംവിധാനത്തിലും ചിന്തയിലും ആശയങ്ങ 
ളിലും എല്ലാം അതിന്റെ സ്വാധീനമുണ്ട്.കാലഗണനയുടെ വ്യത്യാസമെല്ലാതെ 'വരത്തരും ' 'ഇരുത്തരും' തമ്മില്‍ വ്യത്യാസമൊന്നുമില്ല.ഗിരിവര്‍ഗ്ഗക്കാര്‍ ഒഴിച്ചുള്ളവരല്ലാം 'വരത്തരാണ് '.ഇവിടെ 
ആദിമമായ ഒരു മതം തന്നെയുണ്ടോ ?ശിവക്ഷേത്രത്തില്‍ പോകുന്ന കാര്യം പറഞ്ഞാല്‍ ക്ഷോഭിക്കു -
ന്നവരാണ് തിരുമലയിലെ അടികളെന്ന് ഞാന്‍ ഓര്‍ക്കുന്നു.പഴമയിലേക്കു പോയാല്‍ അമ്പലങ്ങള്‍ 
മിക്കതും ബൌദ്ധര്‍ക്കോ ജൈനര്‍ക്കോ ഗിരിവര്‍ഗക്കാര്‍ക്കോ വിട്ടുകൊടുക്കേണ്ടിവരും 'അനന്തശയനം 'എന്നു പറയുന്നത് മഹാനിര്‍വാണം പ്രാപിക്കുന്ന ബുദ്ധഭഗവാന്റെ അന്ത്യശ -
യനശില്‍പ്പമാനന്ന വ്യാഖ്യാനം ഞാന്‍ കേട്ടിട്ടുണ്ട്.ബൌദ്ധന്‍ ഹിന്ദുവിന്റെ കഠിനമായ നിന്ദാപാദ -
വുമാണ്.
   കഴിഞ്ഞ ദശകത്തില്‍ ബംഗ്ലാദേശില്‍നിന്ന് ആസാമില്‍ കടന്നുകയറിവന്നവര്‍ക്കുവരെ പൌരത്വം കൊടുക്കുന്നതല്ലേ അവിടത്തെ ഒത്തുതീര്‍പ്പ്.1527ന്റെ ആദ്യം ഇന്ത്യയില്‍ കടന്നുവന്ന് മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ വിദേശിയെങ്കില്‍ കുറച്ചുകൂടെ പുറകോട്ടുപോയാല്‍ തിലകന്റെ അനുമാനത്തില്‍ ധ്രുവപ്രദേശത്തു നിന്ന് കടന്നുവന്ന ആര്യന്മാരെയും വിദേശികളായി ഗണിക്കണമെല്ലോ.കരുണാനിധിക്ക് ആ അഭിപ്രായം കാണാതിരിക്കില്ല.ഹിന്ദിവിദ്വേഷത്തില്‍ ആര്യ വിദ്വേഷം ഉണ്ട്.ആര്യന്‍ അതിക്രമിച്ചു കടന്നുവന്നവനാണ്.
   അതുപോകട്ടെ,ബാബര്‍ ആരില്‍നിന്നായിരുന്നു അധികാരം പിടിച്ചെടുത്തത് ?തെറ്റിദ്ധരിക്കേണ്ട രജപുത്രസിംഹങ്ങളില്‍ നിന്നൊന്നുമായിരുന്നില്ല.അന്ന് ഡല്‍ഹി സിംഹാസനം വാണിരുന്നത് അഫ്ഗാന്‍ വംശക്കാരനായ ഇബ്രാഹീം ലോധി എന്ന മുസ്ലിം പാദുഷ ആയിരുന്നു.അയാള്‍ പാനിപ്പട്ടിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.പിന്നീട് അയാളുടെ അനുജന്‍ മുഹമ്മദ് ലോധിയുമായി നടന്ന യുദ്ധത്തില്‍ ബാബര്‍ അയാളെയും നിശ്ശേഷം തോല്‍പ്പിച്ചു.ലോധിയും പിന്തുണക്കാരനായി കൂടിയ റാണാസംഗയും കൂടെ നിര്‍ത്തിയ ഒന്നരലക്ഷത്തോളം സൈന്യത്തെ 28000 കുതിരകള്‍ മാത്രമുള്ള ബാബര്‍ വകവരുത്തി.മുകിലര്‍ ഇന്ത്യ പിടിച്ചത് അഫ്ഗാന്‍ മുസ്ലിമില്‍ നിന്നായിരുന്നു.രജപുത്രഹിന്ദുവില്‍ നിന്നായിരുന്നില്ല.' ഹിന്ദു 'ക്കള്‍ എന്നോ തോറ്റിരുന്നു.അവര് അഫ്ഗാന്‍കാരുടെ പിന്നില്‍ കൂടെ ചേര്‍ന്ന് നിന്ന് വീണ്ടും തോറ്റു.
   രാമജന്മഭൂമിയില്‍ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രമില്ല.ഇതല്ലാം വിദ്വോഷത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച കള്ളചരിത്രങ്ങളാണ്.ഇന്നത്തെ അയോധ്യയില്‍ ഭൂഖനനം ചെയ്തുനോക്കിയതില്‍ 700 ബി സി വരെ അവിടെ മനുഷ്യവാസമേ ഇല്ലായിരുന്നുവെന്നാണ് കണ്ടത്.രാമായണ കാലഘട്ടം 2500 ബി സി എന്നാണ് നിഗമനം.പുരാണങ്ങളും പുരാണപുരുഷന്മാരും സ്ഥലങ്ങളും എല്ലാം ഭക്തിയും ഭാവനയുമാണ് കാണാറുള്ളത്.ഇവിടത്തെ ചടയമംഗലം ജഡായുമംഗലമായും 
ജഡായു വെട്ടേറ്റു വീണ സ്ഥലമായും വിവരിക്കുന്നതു കേട്ടിട്ടുണ്ട്.ശബരിമലയ്ക്കു പോകുമ്പോള്‍ സീതാ തീര്‍ഥമുണ്ട്.ശബര്യാശ്രമവും.എന്നാല്‍ കേസരി ബാലകൃഷ്ണപ്പിള്ള പറയുന്നത് രാമന്‍ ഇങ്ങോട്ട് 
വന്നിട്ടേ ഇല്ലെന്നാണ്.
   ബാബറാണെങ്കില്‍ 'രാമജന്മഭൂമിയില്‍ 'പോയിട്ടേ ഇല്ലെന്നും പോയിടത്തെല്ലാം ഹിന്ദുദേവാലയങ്ങളെ അഭിനന്ദനത്തോടും കൌതുകത്തോടും വീക്ഷിച്ചിരുന്നുവെന്നുമാണ് ബാബര്‍ നാമയില്‍ കാണുന്നത്.
   ഹുമയൂണിനുള്ള ഒസ്യത്തില്‍ ബാബര്‍ പറയുന്നത് :"  നീ എല്ലാ മുന്‍വിധികളുംഉപേക്ഷിക്കണം നീതിയോടെ ഭരിക്കുക.നിന്റെ പ്രജകളുടെ ഹൃദയം വശീകരിക്കാന്‍ ഗോമാംസഭക്ഷണം ഉപേക്ഷിക്കണം.നിയമം അനുസരിക്കുന്ന പ്രജകളുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കരുത്.കാരുണ്യം കൊണ്ടാണ് ഇസ്ലാം വളരേണ്ടത്.മര്‍ദ്ദനം കൊണ്ടല്ല ...... "
   'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി 'എന്ന വള്ളത്തോള്‍ കവിതയില്‍ മിന്നിത്തിളങ്ങുന്ന ഹുമയൂണിന്റ
സ്വഭാവശുദ്ധി ബാബറിന്റെ ഒസ്യത്താണ്.രാമജന്മഭൂമിയിലെ ഇല്ലാത്ത ക്ഷേത്രം ആ ബാബര്‍ നശി -
പ്പിച്ച വല്ലാത്ത കഥ ഇവിടെ വിദ്വേഷം വളര്‍ത്താന്‍ കെട്ടിച്ചമച്ചതാണ്.
   ഈ ഇന്ത്യ അനാദികാലം മുതല്‍ ഇന്നോളം ഇവിടെ വന്ന് താമസിക്കുന്ന എല്ലാവരുടെയും രാജ്യ -
മാണ്.ഇനി വരുന്നവരുടെയും രാജ്യമായിരിക്കും.ഹിന്ദുക്കളുടെ മാത്രം രാജ്യമല്ല.ഇത് നിങ്ങളുടെ ചില -
രുടെ സ്വകാര്യരാജ്യമാണോ ?അതോ നമ്മുടെ എല്ലാവരുടെയും പൊതുവായ രാജ്യമാണോ ?ഇവിടെത്തെ ന്യൂനപക്ഷത്തിന്റെ വിശ്വാസമാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം.മാന്യതയുടെ 
ഉരക്കല്ല്.പൊളിച്ചെഴുത്തിന്ന് പോയാല്‍ രാജ്യം പൊളിയും.
                                                                 എ .പി.ഉദയഭാനു 
                                               (മനോരാജ്യം ആഴ്ചപ്പതിപ്പ് ,1987 മാര്‍ച്ച് 4 )

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

pacha kallam....babri masjid ram janmabhoomi thanne aaanu...pinne videshikal ennum videshikal thanne....

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"