2013, ജനുവരി 19, ശനിയാഴ്‌ച

ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?




                                      
മനുഷ്യരധികവും സങ്കുചിത മനോഭാവമുള്ളവരാണ്. തന്റേതു മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം എന്നാണ് എല്ലാവരുടെയും ധാരണ. ഈ ധാരണ വെച്ചു കൊണ്ടിരുന്നാല്‍ മാത്രം വിശ്വാസം ശരിയാകണമെന്നുണ്ടോ? ബുദ്ധിയുള്ള ഒരു മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. തന്റെ വിശ്വാസം ശരിയല്ലെങ്കില്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് മുസ്ളീങ്ങളുടെ മത വിശ്വാസം പൊതുവേ ദുര്‍ബലമാണ്. നമുക്കു ചുറ്റും ഒരുപാട് മതങ്ങളും ദൈവങ്ങളും നമ്മള്‍ കാണുന്നു. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം, അതുപോലൊരു മതം ഇസ്ലാം മതം എന്നാണ് മറ്റു മതസ്ഥരുടെയെല്ലാം ധാരണ. ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലീങ്ങളും ഈ ധാരണയുള്ളവരാണ്. ഒന്നാലോചിച്ചു നോക്കുക. മുസ്ലീങ്ങള്‍ക്ക് ഒരു ദൈവം, ക്രിസ്ത്യാനികള്‍ക്ക് വേറൊരു ദൈവം, ജൂതന്‍മാര്‍ക്ക് മറ്റൊരു ദൈവം, ഹിന്ദുക്കള്‍ക്ക് വേറെ ദൈവം!എന്താണിത്?




ദൈവം, ഈശ്വരന്‍, അല്ലാഹു എന്നെല്ലാം പേരുകളുള്ള 'ശക്തി' ഏകനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവം ഏകനും നീതിമാനുമാണെങ്കില്‍, ഓരോ വിഭാഗം ജനങ്ങള്‍ക്ക്, ഓരോ മതങ്ങളെ സൃഷ്ടിക്കുമോ? ഇല്ല. പിന്നെയോ? ദൈവം ഒരു മതം മാത്രമാണ്, അവന്‍ അയച്ച ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകന്മാര്‍ മുഖേന പഠിപ്പിച്ചത്. ആ മതം നമ്മള്‍ കാണുന്ന ഈ മതങ്ങളില്‍ ഏതോ ഒന്നു മാത്രമാണ്. പക്ഷേ, അതു ഞങ്ങളുടേതു തന്നെയാണ്, മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ് എന്നായിരിക്കും എല്ലാ മതവിശ്വാസികളും പറയുക. മുന്‍ധാരണകള്‍ മാറ്റി വെച്ചുകൊണ്ട്, മനസ്സ് വിശാലമാക്കി, ഹിന്ദുക്കളുടെ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, കൃസ്ത്യാനികളുടെ ബൈബിള്‍, ജൂതരുടെതോറാ, ഗൌതമ ബുദ്ധന്റെ ത്രിപിടകങ്ങള്‍, മുസ്ലീങ്ങളുടെ ഖുര്‍ആന്‍ മുതലായ എല്ലാ വേദഗ്രന്ഥങ്ങളെക്കുറിച്ചും നമ്മള്‍ പഠിച്ചു വിലയിരുത്തേണ്ടതുണ്ട്. സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട്. അപ്പോള്‍ നമുക്ക് മനസ്സിലാകും, ദൈവത്തിന്റെ മതമേതാണെന്ന്. സംശയമില്ല, അത് ഇസ്ലാം മതം തന്നെയാണ്.


പിന്നെ, എങ്ങനെയാണ് മറ്റു മതങ്ങളെല്ലാം ആവിര്‍ഭവിച്ചത്? അവയെല്ലാം മനുഷ്യന്‍ തന്നെ സൃഷ്ടിച്ച മതങ്ങളായിരുന്നു. ഇതര ജീവി വര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. വിശേഷബുദ്ധിയും സ്വതന്ത്രകൈകാര്യകര്‍ത്തൃത്വവും നല്‍കപ്പെട്ട മനുഷ്യന് അവന് ലഭിച്ച സ്വാതന്ത്യം ശരിയായ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ നന്മതിന്മകളെക്കുറിച്ച് അറിവ് ആവശ്യമായിരുന്നു. മനുഷ്യരില്‍ നിന്നു തന്നെ ഉത്തമസ്വഭാവഗുണങ്ങളോടു കൂടിയവരെ പ്രവാചകന്‍മാരായി തെരെഞ്ഞെടുത്തു കൊണ്ട്, ജിബ്രീല്‍(അ) എന്ന മലക്ക് (ഗബ്രിയേല്‍ മാലാഖ) മുഖേന ദൈവം പ്രവാചകന്‍മാര്‍ക്ക് ബോധനം (വഹ്യ്) നല്‍കി. ആദ്യ മനുഷ്യനായി സൃഷ്ടിച്ച ആദം(അ) തന്നെയായിരുന്നു ദൈവത്തിന്റെ ആദ്യത്തെ പ്രവാചകന്‍. തുടര്‍ന്ന്, മനുഷ്യന്‍ പെറ്റുപെരുകിയതോടെ, എവിടെയെല്ലാം മനുഷ്യസമൂഹങ്ങളുണ്ടായിരുന്നോ, അവിടേയ്ക്കെല്ലാം അവരില്‍ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. 'ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമില്ലാതെ ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല'. (ഖുര്‍ആന്‍ 35:24)


മനുഷ്യന്‍ രക്ഷിതാവായ ദൈവത്തെ ഭയപ്പെട്ടുകൊണ്ട് ജീവിച്ചാല്‍ മാത്രമേ, അവന്‍ തിന്മകളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാകുകയുള്ളൂ. ഏതാനും വര്‍ഷത്തെ അവന്റെ ജീവിതത്തില്‍ കുറേയേറെ കടമകളും ഉത്തരവാദിത്തങ്ങളും അവന്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. കുടുംബപരമായും സാമൂഹ്യപരമായും. ഉത്തരവാദിത്തങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ദൈവഭയം ആയിരിക്കണം അവനെ നയിക്കേണ്ടത്. ഉദാഹരണത്തിന്, വൃദ്ധരായ മാതാപിതാക്കളെക്കൊണ്ട് തനിക്കൊരു മെച്ചവുമില്ലെന്നു വരുമ്പോള്‍ സ്വാര്‍ത്ഥനായ ഒരു വ്യക്തി, അവരെ പടിയടച്ച് പുറംതള്ളുന്നു. ഭൌതികമായ ലാഭം പ്രതീക്ഷിച്ചുകൊണ്ടാണ് സ്വാര്‍ത്ഥന്മാര്‍ ഒരോ കാര്യത്തിലും തീരുമാനമെടുക്കുക. എന്നാല്‍, ദൈവഭയമുള്ള ഒരു വ്യക്തി, വൃദ്ധരായ മാതാപിതാക്കളുടെ പരിചരണം തന്റെ ബാധ്യതയായി ഏറ്റെടുക്കുന്നു. നാളെ ദൈവത്തോട് സമാധാനം പറയേണ്ടി വരുമെന്ന ചിന്തയിലാണ്, ഇത്തരക്കാരനായ ഒരു വ്യക്തി ഓരോ കാര്യത്തിലും തീരുമാനമെടുക്കുക. ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ, ധാര്‍മ്മികമായ ഒട്ടനവധി മൂല്യങ്ങള്‍ അവന്‍ പാലിക്കേണ്ടതുണ്ട്. കൂടാതെ, വെറും ഒരു പരീക്ഷണം മാത്രമായ മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍വളരെയേറെ പ്രതിസന്ധികള്‍ അവന് തരണം ചെയ്യേണ്ടതുണ്ട്. അവന്റെ ജീവിതത്തിലുടനീളം സഹനവും ക്ഷമയും അവന്‍ ശീലമാക്കേണ്ടതുണ്ട്. ദൈവത്തില്‍ നിന്നും പരലോകത്ത് ലഭിക്കുവാനുള്ള പ്രതിഫലം ലക്ഷ്യമാക്കിയാകണം അവന്റെഓരോ വാക്കും പ്രവൃത്തിയും. ഇങ്ങനെ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സൃഷ്ടാവായ ദൈവത്തെ ഭയപ്പെട്ടു കൊണ്ട് ജീവിച്ചാല്‍ മാത്രമേ മനുഷ്യന്റെ സൃഷ്ടിപരമായ ഉദ്ദേശ്യം നിറവേറുകയുള്ളൂ. പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം.


മനുഷ്യന്‍ പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെടണമെങ്കില്‍ ദൈവത്തെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കി, ഏകനായ ദൈവത്തെ മാത്രം ആരാധിക്കണം. ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ആരാധനകളര്‍പ്പിച്ച് ദൈവത്തെ പങ്കുചേര്‍ക്കരുത്. എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമായ ദൈവത്തെ അതിന്റെ യഥാര്‍ത്ഥ നാമഗുണ വിശേഷങ്ങളോടുകൂടി മനസ്സിലാക്കി ഏക ആരാധ്യനായി അംഗീകരിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെടുക എന്നതുകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നുള്ളൂ. എന്നാല്‍ മാത്രമേ സൂക്ഷ്മതയും ദൈവത്തോടുള്ള ഭയഭക്തിയും (തഖ്വ) മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുകയുള്ളൂ. സ്വന്തത്തെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഈ ജീവിതപദ്ധതിയ്ക്ക് 'ഇസ്ലാം' എന്ന പേര്‍ ദൈവം നല്‍കി. ഇസ്ലാമിനെ മനുഷ്യര്‍ക്ക് മതമായി നിശ്ചയിച്ചു. 'ഇസ്ലാം' എന്ന പദത്തിന് സമര്‍പ്പണം, സമാധാനം എന്നൊക്കെയാണര്‍ത്ഥം. ദൈവത്തിന് പൂര്‍ണ്ണമായും കീഴൊതുങ്ങിയവന്‍ അഥവാ അനുസരണമുള്ളവന്‍ എന്നര്‍ത്ഥം വരുന്ന പദമാണ് 'മുസ്ലിം'. ഇതര ജീവിവര്‍ഗ്ഗങ്ങളായ പക്ഷികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ മുതലായവയെല്ലാം ഏകദൈവത്തിന്റെ നിയമവ്യവസ്ഥകളനുസരിച്ചു കൊണ്ട് പൂര്‍ണ്ണമായും ദൈവത്തിന് കീഴ്പ്പെട്ടു ജീവിക്കുന്നവയായതു കൊണ്ട് ഇവയെല്ലാം മുസ്ലീങ്ങളാണ്.


പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട, ദൈവത്തിന്റെ കല്‍പനകള്‍ അംഗീകരിച്ചു കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന മലക്കുകള്‍ എല്ലാം മുസ്ലീങ്ങളാണ്. ചുരുക്കത്തില്‍, മനുഷ്യരും ജിന്നുകളുമൊഴിച്ചുള്ള സൃഷ്ടികളെല്ലാം മുസ്ലീങ്ങളാണ്. പ്രവര്‍ത്തനസ്വാതന്ത്യ്രം നല്‍കപ്പെട്ട മനുഷ്യന്, അവന് ഇഷ്ടമെങ്കില്‍ ദൈവത്തിന് കീഴൊതുങ്ങി ജീവിച്ച് 'മുസ്ലിം' ആകാം. അതിനായി, ഇസ്ലാം മതത്തെ ജീവിതവ്യവസ്ഥയായി അംഗീകരിക്കാം. ജീവിതത്തിന് മോക്ഷം നേടിക്കൊണ്ട് സ്വര്‍ഗ്ഗം സ്വന്തമാക്കാം. മനുഷ്യനെ ദൈവമതം പഠിപ്പിക്കുവാന്‍, ആദ്യപ്രവാചകനായി ആദ്യ മനുഷ്യനായ ആദം നബി(അ) നിയുക്തനായി. തുടര്‍ന്ന് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത ദേശങ്ങളിലുമായി ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ആഗതരായി. ആദമിനെക്കൂടാതെ നൂഹ്(അ) (നോഹ), ഇബ്രാഹിം(അ) (അബ്രഹാം), മൂസാ(അ) (മോശെ) മുതലായ പ്രസിദ്ധ പ്രവാചകന്മാരെയെല്ലാം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. ഈ മൂന്നു മതങ്ങളുടേയും പിതാവായി, ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന അബ്രഹാം എന്ന പ്രവാചകന്‍ അറിയപ്പെടുന്നു. ഇവരെല്ലാം പഠിപ്പിച്ചത് ഏകനായ ദൈവത്തെ ആരാധിക്കുവാനായിരുന്നെന്ന് ഖുര്‍ആനും, ബൈബിള്‍ പഴയനിയമവും, ജൂതരുടെതോറായും (ബൈബിള്‍ പഴയനിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങള്‍, ഒരുപോലെ അഭിപ്രായപ്പെടുന്നു. ഇവരെല്ലാം ഏകദൈവത്തെ ആരാധിക്കുവാനായി യാഗപീഠങ്ങള്‍ പണിതതായും, ഏകദൈവത്തെ നമസ്ക്കരിച്ചിരുന്നതായും, പന്നിമാംസം ഉപയോഗിച്ചിരുന്നില്ലെന്നും, അറുക്കപ്പെട്ട മൃഗങ്ങളെ മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവെന്നും മറ്റും ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു. കൂടാതെ, അബ്രഹാം മുതല്‍ യേശുക്രിസ്തു വരെയുള്ള തലമുറകളിലെ പുരുഷന്മാരെല്ലാം പരിച്ഛേദനകര്‍മ്മം (സുന്നത്ത് കര്‍മ്മം) നടത്തിയിരുന്നതായും ബൈബിള്‍ പഴയനിയമം പ്രസ്ഥാവിക്കുന്നുണ്ട്. പരിച്ഛേദന കര്‍മ്മം ജൂതന്മാരും കോപ്റ്റിക് ക്രിസ്ത്യാനികളും ഇന്നും പിന്‍തുടരുന്നുണ്ട്.


മോശെ പ്രവാചകന്റെ കാലത്ത് ഏകദൈവത്തെയല്ലാതെ മററു വല്ല ദൈവങ്ങളെയും ആരാധിക്കുന്നവരെ കല്ലെറിഞ്ഞു കൊന്നതായി വരെ ബൈബിള്‍ പഴയനിയമം വ്യക്തമാക്കുന്നുണ്ട്. മോശെ പ്രവാചകന് ദൈവത്തിങ്കല്‍ നിന്നും കിട്ടിയ പത്ത് കല്പനകളില്‍ ഒന്നാമത്തെ കല്‍പ്പന ഏകനായ കര്‍ത്താവിനെ മാത്രം ആരാധിക്കുക എന്നതായിരുന്നു. പ്രവാചക പരമ്പരയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് അ.ഉ. 571ല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) മക്കയില്‍ ഭൂജാതനായി. മുന്‍കഴിഞ്ഞ പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് ആവര്‍ത്തിച്ചു പഠിപ്പിക്കുകയും ഇസ്ലാം മതത്തെ പൂര്‍ണ്ണമാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. അല്ലാതെ, പുതിയൊരു മതം സ്ഥാപിക്കലായിരുന്നില്ല. പുതിയൊരു മതമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ മുഹമ്മദ് നബി(സ) ദൈവമായി ഒരു 'മുഹമ്മദു' മതം സ്ഥാപിക്കപ്പെടുമായിരുന്നു. പ്രവാചകന്മാര്‍ വന്ന സമുദായങ്ങളിലെല്ലാം ബഹുദൈവാരാധന നിലനിന്നിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ബിംബങ്ങള്‍, ചിത്രങ്ങള്‍, രൂപങ്ങള്‍, മരണപ്പെട്ടുപോയമനുഷ്യര്‍ മുതലായവയോടായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്. അവര്‍ക്കായിരുന്നു ആരാധനകളര്‍പ്പിച്ചിരുന്നത്. ദൈവം അയച്ച പ്രവാചകന്മാര്‍, എല്ലാത്തിന്റെയും സൃഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിക്കാനും, അവനെ മാത്രം ആരാധിക്കാനുമാണ് കല്‍പ്പിച്ചത്. സ്വാഭാവികമായും എതിര്‍പ്പുകളുണ്ടായി. ഈ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച്, പ്രവാചകന്മാര്‍ കുറെ അനുയായികളെ സമ്പാദിച്ചു. സത്യമതം സ്ഥാപിച്ചു. ദൈവത്തെ ധിക്കരിച്ച, ബഹുദൈവാരാധന തുടര്‍ന്ന ചില സമൂഹങ്ങളെ, അവയിലെ പ്രവാചകനെയും അദ്ദേഹത്തെ പിന്‍പറ്റിയവരേയും രക്ഷപ്പെടുത്തിയതിനു ശേഷം ഭൂകമ്പം, കൊടുങ്കാറ്റ്, ഘോരശബ്ദം മുതലായ കഠിനശിക്ഷകള്‍ നല്‍കി നശിപ്പിച്ചതായി ഖുര്‍ആനില്‍ അല്ലാഹു അനേകം സന്ദര്‍ഭങ്ങളില്‍ വിവരിക്കുന്നുണ്ട്.


നൂഹ്നബി(അ)യുടെ ജനത, ഹൂദ് നബി(അ)യുടെ ജനത, സ്വാലിഹ് നബി(അ)യുടെ ഥമൂദ് ജനത, ശൂഐബ് നബി(അ)യുടെ മദ്യന്‍ ജനത, ലൂഥ് നബി(അ)യുടെ ജനത ഇവരെയെല്ലാം നശിപ്പിച്ചതിന്റെ ചരിത്രം വിശദമായിത്തന്നെ അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു. ദൈവത്തെ ധിക്കരിക്കുന്നവര്‍ക്കൊരു പാഠമായി ഈ പ്രദേശങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ചില പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും കാലശേഷം, മനുഷ്യരില്‍ ചിലര്‍, അവരില്‍ ദിവ്യത്വം ആരോപിച്ചുകൊണ്ട് ആരാധനകളില്‍ അവരെ ദൈവത്തോട് പങ്കുചേര്‍ക്കാന്‍ തുടങ്ങി. ഇബ്രാഹിം നബി(അ)യുടെ മകന്‍ ഇസ്ഹാഖ്നബി(അ)യുടെ മകനായ യഅ്ഖൂബ് നബി(അ), ഇസ്രായീല്‍ നബി(അ) എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍പ്പെട്ടവര്‍ ഇസ്രായീല്യര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. (ഫലസ്തീനിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. ഇവര്‍ക്ക് ഇന്നത്തെ ഇസ്രയേല്‍ എന്ന രാജ്യവുമായി ബന്ധമൊന്നുമില്ല.


കേവലം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടന്ന ജൂതന്മാര്‍ക്ക് ഒരു രാജ്യമുണ്ടാക്കാന്‍ വേണ്ടി അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഫലസ്തീനിന്റെ ഒരു ഭാഗം കൈയേറി ഉണ്ടാക്കിയ രാജ്യമാണ് ഇന്നത്തെ ഇസ്രയേല്‍. ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായീല്യരിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു മുസാനബി(അ) (മോശെ). മോശെ പ്രവാചകന്റെ മരണശേഷമാണ് അന്നുവരെ നിലവിലില്ലാതിരുന്ന ജൂതമതം ആവിര്‍ഭവിച്ചത്. ഇവര്‍ ഉസൈര്‍ എന്ന പുരോഹിതന്‍ ദൈവപുത്രനാണെന്നു വാദിക്കുന്നു. മോശെ, തനിക്കുശേഷം വരുമെന്ന് പ്രവചിച്ചിരുന്ന പ്രവാചകനെ ജൂതന്മാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനുശേഷം യേശുക്രിസ്തു നിയോഗിതനായപ്പോള്‍, പിതാവില്ലാത്തതിനാല്‍ അദ്ദേഹത്തെ ജൂതന്‍മാര്‍ ജാരസന്തതിയായി മുദ്രകുത്തി. പിന്നീടുവന്ന അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ) യെയും അവര്‍ വിശ്വസിച്ചില്ല. തങ്ങളിലേക്ക് വരുന്ന പ്രവാചകനെ കാത്ത് ഇപ്പോഴും സ്വതന്ത്രമായി അവര്‍ നിലകൊള്ളുന്നു. ആ പ്രവാചകനെക്കുറിച്ചുള്ള പ്രവചനങ്ങളാകട്ടെ, അക്ഷരം പ്രതിമുഹമ്മദ് നബി(സ) യില്‍ സമ്മേളിക്കുന്നു.


ഇസ്രായീല്യരില്‍ നിന്നും കാണാതായ കുഞ്ഞാടുകളെ (ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചവര്‍) കണ്ടെത്തി പ്രബോധനം സമര്‍പ്പിക്കാന്‍ അവരിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു ഈസാനബി(അ) (യേശുക്രിസ്തു). താന്‍ ദൈവത്തിന്റെ പ്രവാചകനാണെന്ന് തെളിയിക്കാന്‍ അന്ധന്‍മാരെയും, വെള്ളപ്പാണ്ഡുരോഗികളേയും, കുഷ്ടരോഗികളേയും സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക തുടങ്ങി പല അമാനുഷിക കൃത്യങ്ങളും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിച്ച ദൈവിക ഗ്രന്ഥമാണ് ഇന്‍ജീല്‍. തന്റെ ജീവിതത്തിലുടനീളം താന്‍ ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യേശുക്രിസ്തു അവകാശപ്പെട്ടതായി ബൈബിളില്‍ എവിടെയുമില്ല. ക്രൈസ്തവരുടെ വിശ്വാസമായ ത്രിയേകത്വം (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് രൂപങ്ങളില്‍ ആണ് ദൈവം സ്ഥിതി ചെയ്യുന്നത്) എന്നത് ബൈബിളില്‍ എവിടെയും കാണാന്‍ സാധിക്കില്ല. യേശുക്രിസ്തു പ്രാര്‍ത്ഥിച്ചിരുന്നത് സാക്ഷാല്‍ കര്‍ത്താവിനോടായിരുന്നു. 'യേശു പറയുന്നു; നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ' (മത്തായി 4:10). ഇത്തരത്തിലുള്ള അനേകം വചനങ്ങള്‍ ബൈബിളില്‍ സുലഭമാണുതാനും. യേശു തന്റെ ശിഷ്യന്മാരെ സമീപിക്കുമ്പോള്‍ 'നിങ്ങള്‍ക്കു സമാധാനം' എന്നാണ് ആശംസിച്ചിരുന്നത്. (ലൂക്കോസ് 24:36,10:56, യോഹന്നാന്‍ 20:21, 20:26). നിങ്ങള്‍ക്കു സമാധാനം എന്നതിന്റെ ഹിബ്രു പദമാണ് 'ശാലോം അലൈക്കും'. അതിന്റെ അറബിപദമാണ് 'അസ്സലാമു അലൈക്കും'. യേശുക്രിസ്തു ഭൂമിയില്‍ നിന്നും വിടവാങ്ങിയ ശേഷം, ക്രിസ്തു ദൈവപുത്രനാണെന്നും, ദൈവത്തിന്റെ മൂന്ന് രൂപങ്ങളില്‍ ഒന്നാണെന്നും, മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ ദൈവം ഭൂമിയിലവതരിച്ചതായിരുന്നു എന്നുമുള്ള വിശ്വാസങ്ങളില്‍, അദ്ദേഹത്തിന്റെ അനുയായികള്‍ രൂപപ്പെടുത്തിയതാണ് ക്രിസ്തുമതം.


ബൈബിള്‍ പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ രചന ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ലോകത്തിലെ പ്രബല മതവിഭാഗങ്ങളായ ജൂതര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ ഇവരുടെയെല്ലാം അടിത്തറ ഒന്നാണെന്നതിന് ഇതാണ് കാരണം. ഇവരെല്ലാം തന്നെ തങ്ങളുടെ പിതാവായി അബ്രഹാമിനെ (ഇബ്രാഹിം നബി(അ))യാണ് കണക്കാക്കുന്നത്. പിന്നെ, ആര്‍ക്കൊക്കെയാണ് വിശ്വാസം പിഴച്ചത്? ഹിന്ദുമതം എന്നത് ഭാരതത്തില്‍ ഉല്‍ഭവിച്ച ഒരു മതമാണ്. ഇതുപോലെ തന്നെ, ശ്രീബുദ്ധന്റെ പേരില്‍ രൂപം കൊണ്ടതാണ് ബുദ്ധമതം. ഈ പ്രബലമതങ്ങളെക്കൂടാതെ, ലോകത്ത് അനേകം മതങ്ങള്‍ വേറെയുമുണ്ട്. ഓരോ മതവും, ചില വ്യക്തികളെ കേന്ദ്രമാക്കി, അവര്‍ ദൈവമാണെന്ന് അവകാശപ്പെട്ട്, ജനങ്ങള്‍ രൂപപ്പെടുത്തിയതാണ്. ക്രിസ്തുവിന്റെ പേരില്‍ ക്രിസ്തുമതം, ബുദ്ധന്റെ പേരില്‍ ബുദ്ധമതം, മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുമതം. പക്ഷെ, ഇസ്ലാം മതം ഒരു വ്യക്തിയെ ചുറ്റിപ്പറ്റി രൂപപ്പെട്ട മതമല്ല. ആദംനബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാരിലൂടെ, ദൈവം അവതരിപ്പിച്ച മതമാണ് ഇസ്ലാം. സാക്ഷാല്‍ ഏകദൈവത്തിന്റെ അടിമയായി അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. മുഹമ്മദ്നബി(സ) യോട് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഇസ്ലാം മതത്തില്‍ നിന്നും പുറത്താണ്.


മുഹമ്മദ് നബി(സ) യെ വരച്ച ചിത്രങ്ങളും മറ്റും രൂപപ്പെടാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ചതു കൊണ്ടാണ് അങ്ങനെയൊരു മതം ആവിര്‍ഭവിക്കാതിരുന്നത്. വരാനിരിക്കുന്ന, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യെപ്പറ്റി മുന്‍പുള്ള പ്രവാചകര്‍ നടത്തിയ പ്രവചനങ്ങള്‍ ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങളിലും, ക്രിസ്ത്യാനികളുടെ ബൈബിളിലും, ജൂതരുടെ തോറായിലുമെല്ലാം നമുക്ക് കണ്ടെത്താം. ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക. വ്യാസമുനിയുടെ പതിനെട്ട് പുരാണങ്ങളില്‍ ഒന്നായ ഭവിഷ്യല്‍ പുരാണത്തില്‍പറയുന്നു. 'ആ സന്ദര്‍ഭത്തില്‍ 'മഹാമദ' എന്നുപേരുള്ള ഒരു ആചാര്യന്‍ വിദേശത്ത് തന്റെ ശിഷ്യന്മാരോടൊത്ത് പ്രത്യക്ഷപ്പെടും. മരുഭൂമിയിലായിരിക്കും അദ്ദേഹത്തിന്റെ ആഗമനം' (ശശശ:3,5,8) 'അദ്ദേഹം ചേലാകര്‍മ്മം ചെയ്തവനായിരിക്കും. കുടുമ വെയ്ക്കുകയില്ല. താടിവളര്‍ത്തും. മാംസം ഭക്ഷിക്കും. വളരെ ശക്തിയായ രീതിയില്‍ പ്രബോധനം സമര്‍പ്പിക്കും. തന്റെ പ്രബോധനം സ്വീകരിക്കുന്നവരെ 'മുസലെ' എന്നു വിളിക്കും'     (ഭവിഷ്യല്‍ പുരാണം ശശശ: 25,28) അഥര്‍വ്വവേദം ഇരുപതാം അധ്യായത്തില്‍ പറയുന്നു. 'അല്ലയോ ഭക്തരേ! ശ്രദ്ധിച്ചുകേള്‍ക്കുക. പ്രശംസാര്‍ഹനായവന്‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറു ശത്രുക്കളുടെ മധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും'. മുഹമ്മദ് എന്ന വാക്കിന്റെ അര്‍ത്ഥം വാഴ്ത്തപ്പെടുന്നവന്‍, പ്രശംസിക്കപ്പെടുന്നവന്‍ എന്നെല്ലാമാണ്. അദ്ദേഹം ജനിക്കുമ്പോള്‍ മക്കയിലെ ജനസംഖ്യ ഏകദേശം അറുപതിനായിരം ആയിരുന്നു. 'അനുഗ്രഹി എന്നപേര്‍ സിദ്ധിക്കുന്നവന്‍ വാഴ്ത്തപ്പെടുന്ന പതിനായിരം അനുയായികളോടൊപ്പം ആഗതനാവും'. (ഋഗ്വേദ തന്ത്രം:15, സൂത്രം:26) അലഹബാദ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത വേദപണ്ഡിതന്‍ പ്രഫ. പണ്ഡിറ്റ് ബെന്ദപ്രകാശ് ഉപാധ്യായ്, കല്‍ക്കി അവതാരത്തെക്കുറിച്ച് സമീപകാലത്ത് എഴുതിയ ഒരു ഗ്രന്ഥം വിവാദമായി. ഇദ്ദേഹത്തിന്റെ വാദഗതികള്‍ ശരിയാണെന്ന് മറ്റ് എട്ട്പ്രശസ്ത വേദപണ്ഡിതന്മാര്‍ കൂടി സാക്ഷ്യപ്പെടുത്തി.


ഹിന്ദുപുരാണങ്ങളില്‍ കലിയുഗത്തില്‍ അവതരിക്കുന്ന കല്‍ക്കി അവതാരത്തെക്കുറിച്ച് സൂചനകളുണ്ട്. കല്‍ക്കി അവസാന അവതാരമായിരിക്കുമെന്നും എല്ലാ മനുഷ്യര്‍ക്കും എല്ലാ ലോകത്തിനുമുള്ളതായിരിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കല്‍ക്കി അവതാരത്തെക്കുറിച്ചുള്ള സൂചനകള്‍ അവിശ്വസനീയമാം വിധം മുഹമ്മദ്നബി(സ) യുമായി ഒത്തുപോകുന്നുവെന്നാണ് ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ്പ്രകാശിന്റെ വെളിപ്പെടുത്തല്‍. കല്‍ക്കിയുടെ പിതാവ് വിഷ്ണു ഭഗതും മാതാവ് സുമാനിയുമായിരിക്കും. വിഷ്ണുദൈവവും ഭഗത് എന്നാല്‍ അടിമയും. അറബിയില്‍ ഇത് അബ്ദുല്ലയാണ്. (മുഹമ്മദ്നബി(സ)യുടെ പിതാവ്). സുമാനിക്ക് സമാധാനം, ശാന്തത എന്നൊക്കെയാണര്‍ത്ഥം. നബി(സ) യുടെ മാതാവായ ആമിനയുടെ അര്‍ത്ഥവും ഇതാണ്. കല്‍ക്കിയുടെ മുഖ്യാഹാരം ഈത്തപ്പഴവും ഒലീവുമായിരിക്കുമെന്നും, അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമായിരിക്കുമെന്നും അദ്ദേഹത്തിന്റെ ജനനം ഒരു മാസത്തിലെ 12ാം തീയതിഒരു ദ്വീപിലെ പ്രശസ്ത കുടുംബത്തിലായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്. മുഹമ്മദ് നബി(അ) അറേബ്യന്‍ ഉപദ്വീപിലെ പ്രശസ്തകുടുംബമായ ഖുറൈശി കുടുംബത്തില്‍ റബീഉല്‍അവ്വല്‍ 12ാം തീയതിയാണ് ജനിച്ചത്. മുഖ്യാഹാരം ഈത്തപ്പഴവും ഒലീവുമായിരുന്നു. ദൈവം തന്റെ ദൂതന്‍ മുഖേന ഒരു ഗുഹയില്‍ വെച്ചായിരിക്കും ദൈവികവിദ്യാഭ്യാസം ചെയ്യിപ്പിക്കുക. അല്ലാഹു മുഹമ്മദി(സ)ന് ഹിറാഗുഹയില്‍ വെച്ചാണ് ജിബ്രീല്‍(അ) മുഖേന സന്ദേശങ്ങള്‍ കൈമാറിയത്. കൂടാതെ, കല്‍ക്കി കുതിരപ്പുറത്ത് വാളുമായി യുദ്ധത്തിനുപോകുന്ന ഒന്നാന്തരം ഒരു യോദ്ധാവായിരിക്കും. അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി(സ) യില്‍ ഈ പ്രവചനങ്ങളെല്ലാം ഒത്തുവരുന്നതായി പണ്ഡിറ്റ് പ്രകാശ് തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു.


ബൈബിള്‍ പഴയനിയത്തിലെ ആവര്‍ത്തന പുസ്തകത്തില്‍, വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി മൊശെ ഇങ്ങനെ പ്രസ്താവിക്കുന്നു. 'എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്ന് ദൈവം നിങ്ങള്‍ക്കായി അയയ്ക്കും. അവനെ അനുസരിക്കണം. പറയേണ്ട കാര്യങ്ങള്‍ എന്തെന്ന് ദൈവം അവനെ അറിയിക്കുകയും ദൈവം കല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാംഅവന്‍ ജനങ്ങളോടു പറയുകയും ചെയ്യും. ദൈവനാമത്തില്‍ സംസാരിക്കുന്ന അവന് ചെവികൊടുക്കാത്ത ആരേയും ദൈവം കണക്കു പറയിക്കും'. (ആവര്‍ത്തന പുസ്തകം 18: 1519). പുതിയ നിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും, ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. (അപ്പോസ്തല പ്രവൃത്തികള്‍ 3:22, 7:37) എന്നാല്‍ ഇവര്‍ ഇതു രേഖപ്പെടുത്തുമ്പോള്‍ മുഹമ്മദ് നബി(സ) ജനിച്ചിട്ടില്ല. ഈ പ്രവചനം മുഹമ്മദ് നബി(സ) യെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.

തനിക്കുശേഷം വരുന്ന പ്രവാചകനെപ്പറ്റി യേശു ക്രിസ്തു നടത്തിയ പ്രവചനങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണുക. 'എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍, ഇപ്പോള്‍ അത് താങ്ങാന്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും. ആ സത്യാത്മാവ് വരുമ്പോള്‍ നീതിയേയും ന്യായവിധിയേയും സംബന്ധിച്ച് ലേകത്തെ പഠിപ്പിക്കും. ദൈവത്തെപ്പറ്റിയുള്ള സത്യംവെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലായിരിക്കുകയില്ല അദ്ദേഹം സംസാരിക്കുന്നത്. പ്രത്യുത, (ദൈവത്തില്‍ നിന്നും) താന്‍ കേള്‍ക്കുന്നതായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ (പരലോകത്തെപ്പറ്റി) അവന്‍ വെളിപ്പെടുത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവനും പറയും. എന്നെപ്പറ്റി സംസാരിക്കും. എന്നെ മഹത്വപ്പെടുത്തും'. (യോഹന്നാന്‍ 16:715, 15:26, 14:26)


യേശു അവസാനമായി ആചരിച്ച പെസഹാതിരുന്നാളിന്റെ അമ്പതു ദിവസത്തിനുശേഷം യഹൂദന്മാരുടെ ഒരാഘോഷമായ പെന്തക്കോസ്താ ദിനത്തില്‍ ഒരു വീട്ടില്‍ കൂടിയിരിക്കുകയായിരുന്ന വിശ്വാസികളെ തീനാളങ്ങള്‍ പോലുള്ള നാവുകള്‍ സ്പര്‍ശിച്ചതായും അവര്‍ അന്യഭാഷകള്‍ സംസാരിച്ചതായും, അത് പരിശുദ്ധാത്മാവാണെന്ന് പത്രോസ് അവിടെ വെച്ച് പ്രസംഗിച്ചതായും അപ്പോസ്തല പ്രവൃത്തികള്‍ 2:141ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്, യേശു പറഞ്ഞ സത്യാത്മാവിന്റെ രംഗപ്രവേശമായിരുന്നുവെന്ന് ക്രൈസ്തവസഭകള്‍ വ്യാഖ്യാനിക്കുകയായിരുന്നു. പക്ഷേ, യേശു പറഞ്ഞത് പച്ചയായ ഒരു മനുഷ്യനെപ്പറ്റിയായിരുന്നു. എന്നാല്‍, ഈ സംഭവങ്ങള്‍ കഴിഞ്ഞ് അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് യേശുക്രിസ്തുവും മോശെയും ഉള്‍പ്പെടെയുള്ള മുന്‍കഴിഞ്ഞ പ്രവചകന്മാരെല്ലാം പ്രവചിച്ച, ആ പ്രവാചകന്‍ താനാണെന്നും, അവരെല്ലാം പഠിപ്പിച്ചത് ആവര്‍ത്തിച്ചു പഠിപ്പിക്കലാണ് തന്റെ ഉദ്ദേശ്യമെന്നും അവകാശപ്പെട്ടു കൊണ്ട് മുഹമ്മദ് നബി(സ) മക്കയില്‍ ജനിക്കുന്നത്. തനിക്കുശേഷം വരുന്ന 'അഹ്മദ്' (മുഹമ്മദ് നബി(സ) യുടെ അപരനാമം) എന്ന പ്രവാചകനെ, യേശു പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നാണ് പണ്ഡിതരുടെ അഭിപ്രായം.


അഹ്മദ് അഥവാ സ്തുതിക്കപ്പെട്ടവന്‍ എന്നര്‍ത്ഥം വരുന്ന ജലൃശസഹ്യീ എന്നഗ്രീക്ക് പദമാണ് ബര്‍ണബാസിന്റെ സുവിശേഷത്തിലും ആദ്യകാലത്തെ ചില സുവിശേഷ ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇന്നുള്ള ബൈബിളിന്റെ മൂലകൃതികളില്‍ ഈ പദം എങ്ങനെയോ ജമൃമസഹലീ എന്ന് എഴുതാനിടയായെന്നാണ് പണ്ഡിതാഭിപ്രായം. ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥമായ ആശ്വാസദായകന്‍, സഹായകന്‍ മുതലായ പദങ്ങളാണ് ഇന്നുള്ള ബൈബിളില്‍ കാണപ്പെടുന്നത്. 'എനിക്കു മുമ്പുള്ള യഹൂദ മതഗ്രന്ഥങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടും എനിക്കുശേഷം വരാനുള്ള 'അഹ്മദ്' എന്ന പ്രവാചകനെപ്പറ്റി സദ്വാര്‍ത്ത തരുന്നതിനും വേണ്ടി ഇസ്രയേല്‍ സന്തതികളിലേക്ക് ദൈവം അയച്ച പ്രവാചകനാണ് ഞാന്‍' എന്ന് യേശുക്രിസ്തു മുഹമ്മദ് നബി(സ) യെപ്പറ്റി പേരെടുത്ത് പറഞ്ഞതായി ഖുര്‍ആനും പറയുന്നു. (ഖുര്‍ആന്‍ 61:6) യാഥാര്‍ത്ഥ്യങ്ങള്‍ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തിയാല്‍, ഇസ്ലാം മതമാണ് ദൈവത്തിന്റെ യഥാര്‍ത്ഥമതമെന്നും മറ്റു മതങ്ങളെല്ലാം മനുഷ്യരുടെ സൃഷ്ടിയാണെന്നും നമുക്കു മനസ്സിലാക്കാം. മുഹമ്മദ് നബി(സ), യേശുക്രിസ്തു, മോശെ മുതലായ മനുഷ്യരേയോ, മനുഷ്യരുടെ സൃഷ്ടികളായ വിഗ്രഹങ്ങളെയോ, ചിത്രങ്ങളേയോ, രൂപങ്ങളേയോ ആരാധിക്കുന്ന മതമല്ല ഇസ്ലാംമതം. പ്രപഞ്ചനാഥനായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുന്ന മതമാണത്.


ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക. 'നൂഹിനെയും, ഇബ്രാഹിമിനേയും, മൂസായേയും, ഈസായേയും ഉപദേശിച്ചിരുന്നതും നിനക്ക് നാം വെളിപാട് നല്‍കിയിട്ടുള്ളതുമായ അതേ മതമാണ് നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നിട്ടുള്ളത്. ആ മതം നിലനിര്‍ത്തുക'. (ഖുര്‍ആന്‍ 42:13) ചിന്തിക്കൂ, യഥാര്‍ത്ഥമതം ഏതാണെന്ന്? ഇങ്ങനെയൊരു തിരിച്ചറിവ് കിട്ടിയതുകൊണ്ട് അന്യമതസ്ഥരുടെ വിശ്വാസങ്ങളെയോ, ആചാരങ്ങളെയോ നിന്ദിക്കലോ, കളിയാക്കലോ ഒരു മുസ്ലിം ഒരിക്കലും ചെയ്യരുതാത്തതാകുന്നു. തന്നെ കാണാന്‍ വന്ന നജ്റാനിലെ ക്രൈസ്തവര്‍ക്ക്, അവരുടെ ആരാധനയ്ക്കുള്ള സമയം ചോദിച്ചറിഞ്ഞ് പള്ളിയുടെ ഒരു ഭാഗത്ത് അവര്‍ക്ക് പ്രാര്‍ത്ഥനയ്ക്കുള്ള സൌകര്യംഒരുക്കിക്കൊടുത്ത പ്രവാചകന്‍(സ) യുടെ അനുയായികളാണ് നാം. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലും ഇസ്ലാമില്‍ പാടില്ല. അറിവ് എത്തിച്ചുകൊടുക്കുക എന്ന ഒരു ബാധ്യത മാത്രമേ ഒരു മുസ്ലിമിനുള്ളൂ. മാത്രമല്ല, നമ്മള്‍ തന്നെ ഒരു യഥാര്‍ത്ഥ മുസ്ലിം അല്ല എന്നിരിക്കേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, നമ്മുടെ മതവിശ്വാസം ശക്തിപ്പെടുത്തുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"